അതൊരു വലിയ പാഠമായിരുന്നു, ഭാമ തീരെ ഫ്രെണ്ട്‌ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ കേള്‍ക്കേണ്ടി വന്നിട്ടുള്ളു

തിരിച്ചു വരവിനൊപ്പം താരം തന്റെ ആദ്യ സിനിമാ അനുഭവത്തെക്കുറിച്ചും പിന്നീടുണ്ടായ കാലഘട്ടങ്ങളെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്.
അതൊരു വലിയ പാഠമായിരുന്നു, ഭാമ തീരെ ഫ്രെണ്ട്‌ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ കേള്‍ക്കേണ്ടി വന്നിട്ടുള്ളു

ലോഹിതദാസ് ചിത്രത്തിലൂടെയാണ് ഭാമ എന്ന നടി ചലച്ചിത്രലോകത്തേക്ക് കടന്നു വന്നത്. നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന കലാകാരിയായി മാറിയ ഭാമ എന്നാല്‍ കുറച്ചു നാളുകളായി സിനിമാതിരക്കുകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 

തിരിച്ചു വരവിനൊപ്പം താരം തന്റെ ആദ്യ സിനിമാ അനുഭവത്തെക്കുറിച്ചും പിന്നീടുണ്ടായ കാലഘട്ടങ്ങളെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്. 'ജീവിതത്തിന്റെ യാഥാര്‍ഥ്യം അറിഞ്ഞു കൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. നിവേദ്യം ഷൂട്ടിംഗ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോള്‍ ലോഹിയേട്ടന്‍ ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു. 'സിനിമയില്‍ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സൈറ്റുകള്‍. 

എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം' എന്നായിരുന്നു അത്. ലോഹിതദാസിന്റെ ഈ ഉപദേശം തനിക്ക് വലിയ പാഠമായിരുന്നു എന്നാണ് ഭാമ പറയുന്നത്. 'അതു കൊണ്ട് ഭാമ തീരെ ഫ്രണ്ട്‌ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ'- ഭാമ പറയുന്നു. 

ഡബ്ലിയുസിസിയും താരസംഘടനയായ എഎംഎംഎയുമായുള്ള വിഷയങ്ങളെക്കുറിച്ചും താരം പ്രതികരിച്ചു. 'ഡബ്ല്യുസിസി പറയുന്ന കുറേ കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ഇന്നും സിനിമാസൈറ്റുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സുരക്ഷിതമായ സ്ഥലമില്ല. ആവശ്യപ്പെട്ടാല്‍ മാത്രമേ സീനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കു പോലും കാരവാന്‍ അനുവദിക്കാറുള്ളൂ.

സിന്ിമാജീവിതത്തില്‍ തനിക്ക് ഉണ്ടായ ബ്രേക്കിനെ കുറിച്ചും താരം സംസാരിച്ചു. ഈ ബ്രേക്ക് തന്നെ ഒരുപാട് cleanse ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്. 'എന്റെ അഭിരുചിയിലും ചിന്തകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. അത്തരം നല്ലൊരു ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. രണ്ടാംവരവില്‍ ഉജ്ജ്വലമാക്കാം എന്ന കോണ്‍ഫിഡന്‍സ് കിട്ടിയിട്ടുണ്ട്.'- ഭാമ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com