'ഇടിച്ചു തെറിപ്പിച്ച ശേഷം ചെറുക്കനെ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നെങ്കില്‍ എന്റെ പൊന്നു മക്കള്‍ക്ക് കാണാന്‍ ഒരു വീല്‍ചെയറില്‍ അവന്‍ ഉണ്ടായേനെ'

'സഹിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോള്‍, കുഴിമാടത്തില്‍ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോള്‍'
'ഇടിച്ചു തെറിപ്പിച്ച ശേഷം ചെറുക്കനെ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നെങ്കില്‍ എന്റെ പൊന്നു മക്കള്‍ക്ക് കാണാന്‍ ഒരു വീല്‍ചെയറില്‍ അവന്‍ ഉണ്ടായേനെ'

'മൗനം സൊല്ലും വാര്‍ത്തകള്‍' എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു രാമാനന്ദന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ സ്‌നേഹികള്‍. തിരുവനന്തപുരത്ത് നിന്ന് ചലച്ചിത്രോത്സവം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയുണ്ടായ വാഹനാപകടത്തിലാണ് അഭിമന്യു മരിച്ചത്. അമിത വേഗത്തില്‍ വന്ന ആഡംബര കാര്‍ അഭിമന്യുവിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ് കിടന്ന അഭിമന്യുവിനെ ആശുപത്രിയില്‍ എത്തിക്കാതെ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അഭിമന്യുവിന്റെ മരണത്തെക്കുറിച്ച് ബന്ധു എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ മൂന്നര വയസുള്ള രണ്ട് പെണ്‍മക്കള്‍ക്ക് അവരുടെ അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് ഫേയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നത്. 

മൂന്നരവയസുള്ള രണ്ടു പെണ്‍മക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കിയാണ് അവന്‍ പോയത്. ആ മക്കളുടെ മുഖം കാണുമ്പോള്‍, കുഴിമാടത്തില്‍ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന് ഉടമയ്ക്കാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

കുറിപ്പ് വായിക്കാം

ഒരു അപകടം അത് ആര്‍ക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങള്‍ അണ് നമ്മുടെ നിരത്തുകളില്‍ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞദിവസം ഒരു അപകടം പറ്റി, അവന്‍ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നരവയസുള്ള രണ്ടു പെണ്‍മക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും, ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കി അവന്‍ പോയി. 
സഹിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോള്‍, കുഴിമാടത്തില്‍ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോള്‍, ഇപ്പോഴും ഒന്നും വിശ്വസിക്കാന്‍ പറ്റാത്ത അവന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടായ നഷ്ടം അത് ഞങ്ങള്‍ക്ക് മാത്രം അണല്ലോ അല്ലേ?
ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റോ, അതൊരു മനുഷ്യജീവന്‍ അല്ലായിരുന്നോ? ഇടിച്ചു തെറിപ്പിച്ച ശേഷം എന്റെ ചെറുക്കനെ കൃത്യസമയത്ത് ഒന്ന് ഹോസ്പ്‌റിലില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവന്‍ എന്റെ പൊന്നു മക്കള്‍ക്ക് കാണാന്‍ ഒരു വീല്‍ചെയറില്‍ എങ്കിലും ഉണ്ടായേനെ. സഹിക്കാന്‍ പറ്റുന്നില്ല മാഷേ ... അയ്യോ വണ്ടി നിര്‍ത്തിയാല്‍ ചിലപ്പോള്‍ പോലീസ് കേസ് ആയാലോ? പൊല്ലാപ്പ് അകില്ലെ? അതുപോലെ പുതിയ ബെന്‍സ് കാറല്ലെ സീറ്റില്‍ ഒക്കെ ചോരക്കറയാകില്ലേ അല്ലേ?
മാന്യത, മനുഷ്യത്വം എന്നിവ ഉള്ളതുകൊണ്ടുതന്നെ അങ്ങയെ താങ്കള്‍, സുഹൃത്ത് എന്നൊക്കെ വിളിക്കട്ടെ.
അവന്‍ എന്തായിരുന്നു എന്നും അവന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അറിയുന്ന ആര്‍ക്കും അവന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയില്ല.
മനുഷ്യത്വം ഇല്ലാത്ത ഈ അമിത വേഗം എങ്ങോട്ട് സഹോദരാ? എത്രനാള്‍? ഒരിക്കല്‍ പണവും സ്വാധീനവും ഒന്നും ഒരു ജീവന്‍ രക്ഷിക്കാന്‍ പോരാതെ വരും അപ്പോള്‍ മനസ്സിലാകും നമുക്ക് ഉണ്ടായ നഷ്ടത്തിന്റെ വില...
പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു.... എല്ലാം അറിയുന്ന ആ ദൈവം അനുഗ്രഹിക്കട്ടെ.

നഷ്ടം അത് ഞങ്ങള്‍ക്ക് മാത്രം...''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com