'ഇത് ഒടിയന്റെ പരസ്യമല്ല'; തന്നെ തിരക്കി മറ്റുള്ളവരെ ശല്യപ്പെടുത്തിയ നടന്റെ ആത്മാവ്, പ്രേതങ്ങള്‍ക്ക് വേണ്ടി പാടിയ പാട്ടുകള്‍...; വിചിത്ര അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

ഷൂട്ടിങ് സെറ്റില്‍ വച്ച് മരിച്ച നടന്റെ ആത്മാവ് തന്നെ തിരക്കി തന്റെ അടുപ്പക്കാരുടെ സ്വപ്‌നത്തിലെത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് മോഹന്‍ലാല്‍.
'ഇത് ഒടിയന്റെ പരസ്യമല്ല'; തന്നെ തിരക്കി മറ്റുള്ളവരെ ശല്യപ്പെടുത്തിയ നടന്റെ ആത്മാവ്, പ്രേതങ്ങള്‍ക്ക് വേണ്ടി പാടിയ പാട്ടുകള്‍...; വിചിത്ര അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

ഷൂട്ടിങ് സെറ്റില്‍ വച്ച് മരിച്ച നടന്റെ ആത്മാവ് തന്നെ തിരക്കി തന്റെ അടുപ്പക്കാരുടെ സ്വപ്‌നത്തിലെത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് മോഹന്‍ലാല്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിട്ട വിചിത്ര അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ മരിച്ചു. അപ്പോള്‍ താനവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ഷൂട്ടിങ് കഴിഞ്ഞ് പിരിഞ്ഞപ്പോള്‍ പലരുടെയും സ്വപ്‌നത്തില്‍ അദ്ദേഹം എത്തി' മോഹന്‍ലാല്‍ എവിടെപ്പോയി' എന്ന് ചോദിക്കുന്നു. ഇത് പലരും തന്നോട് പറഞ്ഞു. 

പരസ്പരം ബന്ധമില്ലാത്ത രണ്ടുപേര്‍ എന്നോടിത് പറഞ്ഞപ്പോള്‍ അദ്ദേഹം എന്ന് അന്വേഷിച്ച് വന്നതാണെന്ന തോന്നല്‍ എന്റെ മനസ്സിലൂണ്ടായി. ഞാനുമായി വല്ലാത്ത ഹൃദയബന്ധം പുലര്‍ത്തിയ ആളായിരുന്നു ആ നടന്‍. അന്ന് ഞാന്‍ മനസ്സുരുകി അദ്ദേഹത്തോട് ചോദിച്ചു: എന്തിനാണ് അവരെ തേടി പോകുന്നത്? എന്നെക്കാണാന്‍ എന്റെ സ്വപ്‌നത്തില്‍ മതിയല്ലോ? 

മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അവരോട് ചോദിച്ചു, പിന്നീട് അദ്ദേഹം അന്വേഷിച്ചു വന്നോയെന്ന്. രണ്ടുപേരുംം പറഞ്ഞു ഇല്ലായെന്ന്. ഒടിയന്റെ പരസ്യത്തിന് വേണ്ടി ഉണ്ടാക്കിയ കഥയല്ലെ ഇതെന്ന് നിങ്ങളിപ്പോ ചോദിക്കും. അല്ല, ഈ അനുഭവം എത്രയോ വര്‍ഷം മുമ്പ്് പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്- അദ്ദേഹം പറയുന്നു. 

കുട്ടിക്കാലത്ത് നാട്ടിലെത്തുമ്പോള്‍ രാത്രി പേടി തോന്നുമ്പോള്‍ വെളിച്ചമില്ലാത്ത വഴികളിലൂടെ ഞാന്‍ ഉറക്കെ പാട്ടുപാടി ഓടിയിരുന്നു.പ്രേതങ്ങള്‍ക്ക് വേണ്ടിയുള്ള പാട്ടുകള്‍... ജീവിതത്തിലെ ആദ്യത്തെ പാട്ടുകള്‍...അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 

ഒടിയന്‍ ഒരു സാധാരണ സിനിയമയാണെന്നും ഇതുവരെയുള്ള സിനിമകളില്‍ പറയാത്ത ജീവിത പശ്ചാതലം അതിലുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഒടിയനിലെ ഗ്ലാമര്‍ ആ സിനിമയ്ക്കുള്ളിലെ ദുരൂഹചതയും ഓരോ നിമിഷവുമുള്ള അത്ഭുതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com