റിമ ട്രൗസറിട്ട് നടക്കുന്ന കാലത്ത് മഞ്ജുവാര്യര്‍ ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്; നടിയുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ

മഞ്ജു വാര്യര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഊന്നിപ്പറയുന്ന പോസ്റ്റിനു കീഴെ വിമര്‍ശിച്ച് ധാരാളം പേരാണ് രംഗത്തുവന്നിരിക്കുന്നത 
റിമ ട്രൗസറിട്ട് നടക്കുന്ന കാലത്ത് മഞ്ജുവാര്യര്‍ ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്; നടിയുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ

കൊച്ചി: ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്റെ പരാമര്‍ശത്തിനെതിരെ മഞ്ജുവാര്യരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയ റിമ കല്ലിങ്കലിനെതിരെ രൂക്ഷവിമര്‍ശനം.  ചിത്രം ഹിറ്റായെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കില്ലെന്നായിരുന്നു റിമയുടെ  അഭിപ്രായം. മഞ്ജു വാര്യര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഊന്നിപ്പറയുന്ന പോസ്റ്റിനു കീഴെ വിമര്‍ശിച്ച് ധാരാളം പേരാണ് രംഗത്തുവന്നിരിക്കുന്നത്. 

സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് നിരവധി കമന്റുകള്‍. റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രമായെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മറന്നിട്ടില്ലില്ലല്ലോ എന്നും കമന്റുകള്‍ക്കിടയില്‍ ചിലര്‍ ചോദിക്കുന്നു. 

മോളൊക്കെ ട്രൗസറിട്ടു നടക്കുന്ന കാലത്തു മഞ്ജുവാര്യര്‍ ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്.. ഇപ്പോള്‍ തിരിച്ചു വരവില്‍ കുറച്ച് ഫോം ഔട്ട് ആയിക്കാണും..പക്ഷേ ഉദാഹരണം സുജാത, clo സൈറ ബാനു ഇതില്‍ എല്ലാം Manju chechi was outstanding . പക്ഷേ കരിയറില്‍ ഓര്‍ത്തു വെക്കാന്‍ ഒരു നല്ല Character പോലും ഇല്ലാത്ത റീമ ചേച്ചി ഇതെന്തു കണ്ടിട്ടാണു ഈ പുലയാട്ട് പറയുന്നതു.. പൊരിച്ച മീനും ഒരിച്ചിരി കഞ്ഞിയുമെടുക്കട്ടെയെന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ റിമയെ പിന്തുണച്ച് എത്തുന്നവരുമുണ്ട്.

ചാച്ചിക്ക് യഥാര്‍ത്ഥത്തില്‍ സ്ത്രീ empowerment ആയിരുന്നു ലക്ഷ്യം എങ്കില്‍ കഴിഞ്ഞ കുറച്ചു ദിവസമായി മഞ്ജുവിനെ സിപിഎം സൈബര്‍ സഖാക്കള്‍ വിളിക്കുന്ന തെറികള്‍ക്ക് എതിരായി പ്രതികരിച്ചേനെ.. ആ പാവത്തിനെ സപ്പോര്‍ട് ചെയ്യാന്‍ ജോയ് മാത്യു മാത്രമാണ് ഉണ്ടായത്.. എന്തിനാഹെ നിങ്ങടെ വനിത കൂട്ടായ്മയെന്നൊക്കെ. അങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com