ഞാന്‍ ശരിക്കും ധന്യനായി; കന്നിചിത്രത്തിലെ നായികയ്ക്കും സഹതാരത്തിനും ആശംസകളുമായി ഡിക്യൂ 

സിനിമയുടെ സാങ്കേതിക വശം കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും അതുകൊണ്ടുതന്നെ വൃത്തം തനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണെന്നും ഗൗതമി
ഞാന്‍ ശരിക്കും ധന്യനായി; കന്നിചിത്രത്തിലെ നായികയ്ക്കും സഹതാരത്തിനും ആശംസകളുമായി ഡിക്യൂ 

സെക്കന്റ് ഷോയില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ സിനിമാലോകത്തേക്കെത്തിയതിനൊപ്പം കടന്നുവന്ന രണ്ടുപേരാണ് സണ്ണി വെയ്‌നും ഗൗതമി നായരും. ഡയമണ്ട് നെക്ലസില്‍ തമിഴ് പെണ്‍കൊടിയായി വന്ന് ഗൗതമി പ്രേക്ഷകമനസ് കീഴടക്കിയെങ്കിലും പിന്നീട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു താരം. പഠനം പൂര്‍ത്തിയാക്കി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം ചെയ്ത താരത്തെ പിന്നെ ക്യാമറയ്ക്ക് മുന്നില്‍ കണ്ടതേയില്ല. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരികയാണ് ഗൗതമി. ക്യാമറയ്ക്ക് മുന്നിലേക്കല്ല പിന്നിലേക്ക്. സംവിധായികയായാണ് താരം മടങ്ങിയെത്തുന്നത്. സിനിമയില്‍ നായകനാകുന്നതാകട്ടെ ഡിക്യൂവിന്റെ സ്വന്തം കുരുടി സണ്ണിവെയിനും. 

സണ്ണിവെയിനെ നായകനാക്കി ഗൗതമി ഒരുക്കുന്ന ചിത്രത്തിന് വൃത്തം എന്നാണ് പേരിട്ടിരിക്കുന്നത്. ഇരുവര്‍ക്കും ആശംസ നേര്‍ന്നുകൊണ്ട് ദുല്‍ഖറാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. 'എന്റെ ആദ്യ നായികയായ ഗൗതമി എനിക്ക് സഹോദരതുല്യനായ സണ്ണിച്ചനെ നായകനാക്കി സിനിമ ചെയ്യുന്നത് കാണാന്‍ സാധിക്കുന്നതില്‍ ഞാന്‍ ധന്യനാണ്. എന്റെ ആദ്യ സഹനായകനാണ് സണ്ണിച്ചന്‍. ഗൗതമിക്കും സണ്ണിച്ചനും വൃത്തത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും', എന്നുകുറിച്ചാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവച്ചത്. 

വൃത്തത്തില്‍ സണ്ണിവെയിന്റെ നായികയായെത്തുന്നത് വിമാനം, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ദുര്‍ഗാ കൃഷ്ണയാണ്. അനൂപ് മേനോന്‍, സൈജു കുറുപ്പ് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയുടെ സാങ്കേതിക വശം കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും അതുകൊണ്ടുതന്നെ വൃത്തം തനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണെന്നും ഗൗതമി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവരാണ് തിരക്കഥ. ട്രിവാന്‍ഡ്രം ടാക്കീസിന്റെ ബാനറില്‍ ഒലിവിയ സൈറ റൗജുവാണ് ചിത്രം നിര്‍മിക്കുന്നത്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com