'ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനിനെ'; തുറന്നു പറഞ്ഞ് ഭാവന

സിനിമയില്‍ നിന്ന് താന്‍ എങ്ങോട്ടും പോകുന്നില്ലെന്നും നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായി അഭിനയിക്കുമെന്നും ഭാവന പറഞ്ഞു
'ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനിനെ'; തുറന്നു പറഞ്ഞ് ഭാവന

നടി ഭാവനയുടേയും കന്നട നിര്‍മാതാവ് നവീനിന്റേയും വിവാഹം മലയാളക്കര വലിയ രീതിയിലാണ് ആഘോഷിച്ചത്. നവീനുമായുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഭാവന. ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെ ആയിരുന്നെന്നും തനിക്ക് എല്ലാ പിന്തുണയും നല്‍കി അദ്ദേഹം കൂടെ നിന്നെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു. 

തന്റെ ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെ ആയിരുന്നു. 'മണിക്കൂറുകള്‍ക്കുള്ളില്‍ ബാംഗളൂരുവില്‍ നിന്ന് നവീന്‍ കൊച്ചിയിലെത്തി. എല്ലാ സപ്പോര്‍ട്ടും തന്ന് കൂടെനിന്നു. അതോടെയാണ് അഞ്ചു വര്‍ഷം രഹസ്യമായി കൊണ്ടു നടന്ന പ്രണയം എല്ലാവരും അറിഞ്ഞത്' ഭാവന വ്യക്തമാക്കി.

തന്നെ പോലെ തന്നെ നവീനും ട്രാന്‍സ്പരന്റാണ് ഇഷ്ടക്കേടുകള്‍ തുറന്നു പറയും. നവീന്‍ ബുജ്ജു എന്നാണ് തന്നെ വിളിക്കുന്നതെന്നും ഭാവന പറഞ്ഞു. കന്നഡയില്‍ ബുജ്ജു എന്നാല്‍ ചെല്ലക്കുട്ടി എന്നാണ്. 'ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ നവീനോട് തുറന്നു പറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പ്രണയവും പ്രണയനഷ്ടവും കുട്ടിക്കാലത്തെ തമാശകളും സിനിമയും യാത്രകളുമൊക്കെ. നവീനുമുണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം' ഭാവന കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ നിന്ന് താന്‍ എങ്ങോട്ടും പോകുന്നില്ലെന്നും നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായി അഭിനയിക്കുമെന്നും ഭാവന പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ സിനിമ ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് താല്‍പ്പര്യമില്ല. കരിയര്‍ തുടരണമെന്നാണ് പറഞ്ഞിരിക്കുന്നത്. തനിക്ക് എന്നും പിന്തുണ നല്‍കിയ മലയാളം സിനിമയെ വിട്ട് ഒരിക്കലും പോകില്ലെന്നും ഭാവന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com