ഞാനിപ്പോഴും അവള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്: മോഹന്‍ലാല്‍ പാര്‍വതിയോട്

ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ശോഭനയ്‌ക്കൊപ്പം 54 സിനിമകള്‍ ചെയ്തു.
ഞാനിപ്പോഴും അവള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്: മോഹന്‍ലാല്‍ പാര്‍വതിയോട്

ര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍ മോഹന്‍ലാല്‍ ഒരുപാട് നായികമാരുടെ കൂടെ അഭിനയിച്ചു. ചിലരോടൊപ്പമെങ്കിലും അന്‍പതില്‍ കൂടുതല്‍ തവണ അഭിനയിച്ചിട്ടുണ്ടാകും. എന്നാല്‍ താന്‍ ഇപ്പോഴും അവള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇതുവരെ കൂടെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും ഇഷ്ടം ഏത് നായികയെയാണെന്ന് ചോദിച്ചപ്പോഴാണ് താന്‍ മറ്റൊരു നായികയ്ക്കുള്ള കാത്തിരിപ്പിലാണെന്ന് താരം പറഞ്ഞത്.

നീരാളി എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ ഫെയ്‌സ്ബുക്ക് ലൈവില്‍ ആണ് ലാല്‍ ഈ പരാമര്‍ശം നടത്തിയത്. മോഹന്‍ലാലും നദിയ മൊയ്തുവും 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രത്താണ് 'നീരാളി'. ആരാധകര്‍ ഈ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടുകൂടി കാത്തിരിക്കുകയാണ്. 2018ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് ഈ ചിത്രത്തിന്. നാളെ ഈ ചിത്രം റിലീസ് ചെയ്യാനിരിക്കേ മോഹന്‍ലാലും നീരാളിയിലെ മറ്റൊരു നായികയായ പാര്‍വ്വതിയും ചേര്‍ന്നാണ് ലൈവിലെത്തിയത്. 

'ആരാണ് ലാലേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട നായിക?' എന്നായിരുന്നു ചോദ്യം. ഇതിന് മോഹന്‍ലാല്‍ ഒരു കിടിലന്‍ മറുപടിയാണ് നല്‍കിയത്. 'ഞാന്‍ നൂറിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ശോഭനയ്‌ക്കൊപ്പം 54 സിനിമകള്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ച എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇനി ഏറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാല്‍, ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ്. ഏറ്റവും മനോഹരിയായ നായികയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു,' 

സാജു തോമസാണ് നീരാളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com