സിനിമയെടുക്കാന്‍ വേണ്ടി മാത്രം എന്താണ് സഞ്ജയ് ദത്ത് ചെയ്തത്?; സഞ്ജുവിന് എതിരെ ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം

സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാക്കി എത്തിയ ബോളിവുഡ് ചിത്രം സഞ്ജുവിന് എതിരെ ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം പാഞ്ചജന്യ
സിനിമയെടുക്കാന്‍ വേണ്ടി മാത്രം എന്താണ് സഞ്ജയ് ദത്ത് ചെയ്തത്?; സഞ്ജുവിന് എതിരെ ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം

സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാക്കി എത്തിയ ബോളിവുഡ് ചിത്രം സഞ്ജുവിന് എതിരെ ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം പാഞ്ചജന്യ. അധോലകത്തേയും ദുഷ്പ്രവൃത്തിയേയും വാഴ്ത്തുന്ന ചിത്രമാണ് സഞ്ജു എന്നാണ് വാരിക ആരോപിക്കുന്നത്. ഹോളിവുഡില്‍ രാമാനുജനെക്കുറിച്ചുള്ള ചിത്രങ്ങളെടുക്കുമ്പോള്‍ ബോളിവുഡ് അധോലോകത്തെ കൊണ്ടാടുകയാണെന്ന് വാരികയുടെ എഡിറ്റോറിയല്‍ പറയുന്നു. 

1993ലെ മുബൈ സ്‌ഫോടനത്തില്‍ സഞ്ജയ് ദത്ത് ശിക്ഷ അനുഭവിച്ചതും ആദ്യ ഭാര്യയിലുണ്ടായ മകളുമായുള്ള  ബന്ധത്തെക്കുറിച്ചും വാരിക പറയുന്നു. ഒരുപാട് ദുഷ്പ്രവൃത്തികള്‍ ചെയ്ത മനുഷ്യനാണ് സഞ്ജയ് ദത്ത്. 1993ലെ മുംബൈ സ്‌ഫോടനത്തിലും വര്‍ഗീയ കലാപത്തിലും അയാള്‍ പങ്കാളിയായിരുന്നു. മൂന്നുവട്ടം വിവാഹിതനായ സഞ്ജയ് ദത്ത് മകളെ വര്‍ഷങ്ങളോളം കണ്ടിരുന്നില്ല. സിനമ പ്രകാരം 308 സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. സഞ്ജയ് ദത്ത് മാതാപിതാക്കളുടെ മഹിത കാത്തു സൂക്ഷിച്ചിരുന്നില്ല- വാരിക പറയുന്നു. 

സിനിമയുടെ സംവിധായകന്‍ ഇതിന് മുമ്പെടുത്ത പി.കെ എന്ന ചിത്രം ഹിന്ദു വിരുദ്ധമായിരുന്നുവെന്നും ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം ആരോപിക്കുന്നു. പി.കെയില്‍ ഹിന്ദു ദൈവങ്ങളെ മോശയമായി ചിത്രീകരിച്ച രാജ്കുമാര്‍ ഹിറാനി ഇപ്പോള്‍ യുവാക്കള്‍ക്ക് ഒരു മോശം റോള്‍ മോഡലിനെ നല്‍കാന്‍ ശ്രമിക്കുകയാണ്. ബോളിവുഡ് ജീവചരിത്ര സിനിമ എടുക്കാന്‍ വേണ്ടി മാത്രം എന്ത് നല്ല കാര്യമാണ് സഞ്ജയ് ദത്ത് ജീവിതത്തില്‍ ചെയ്തിട്ടുള്ളതെന്നും പാഞ്ചജന്യ ചോദിക്കുന്നു. 

അധോലോക നായകന്‍മാരെക്കുറിച്ച് ബോളിവുഡ് ആദ്യമായല്ല ചിത്രങ്ങളെടുക്കുന്നത്. ദാവൂദ് ഇബ്രാഹിം അദ്ദേഹത്തിന്റെ സഹോദരി ഹസീന,ഛോട്ടാ രാജന്‍,ഗുജറാത്തിലെ അബ്ദുള്‍ എന്നിവരെക്കുറിച്ചൊക്കെ ചിത്രങ്ങളെടുത്തിട്ടുണ്ട്. ഇതെല്ലാം  ആരുടെയെങ്കിലും താത്പര്യപ്രകാരമാണോ നടക്കുന്നത്? ഇതിനെല്ലാം ഗള്‍ഫില്‍ നിന്ന് പണം ലഭിക്കുന്നുണ്ടോയെന്നും വാരിക ചോദിക്കുന്നു.. 

ചിത്രത്തില്‍ സഞ്ജയ് ദത്തായി എത്തുന്നത് രണ്‍ബീര്‍ കപൂറാണ്. സഞ്ജയ് ദത്തിനെ വെള്ളപൂശുന്നതും കുറ്റങ്ങള്‍ മുഴുവന്‍ മാധ്യമങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നതുമാണ് സിനിമ എന്നാണ് പൊതുവേ ചിത്രത്തിന് ലഭിക്കുന്ന അഭിപ്രായം. ഇതിനോടകം തന്നെ ചിത്രം 250കോടി രൂപ നേടിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com