പ്രണയിക്കുന്നതില്‍ ഞാന്‍ അതിര്‍ത്തി വെക്കാറില്ല, പ്രായം ഒരു നമ്പര്‍ മാത്രമാണ്: പ്രിയങ്കയുമായുള്ള പ്രണയത്തെക്കുറിച്ച് നികിന്റെ മറുപടി

പ്രിയങ്കയേക്കാള്‍ പത്ത് വയസ്സ് താഴേയാണ് നിക് ജോനാസ്.
പ്രണയിക്കുന്നതില്‍ ഞാന്‍ അതിര്‍ത്തി വെക്കാറില്ല, പ്രായം ഒരു നമ്പര്‍ മാത്രമാണ്: പ്രിയങ്കയുമായുള്ള പ്രണയത്തെക്കുറിച്ച് നികിന്റെ മറുപടി

പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡിലും ഹോളിവുഡിലും പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറയായി. ഇരുവരും ഒരുമിച്ച് പൊതു പരിപാടികളിലും സ്വാകാര്യ ചടങ്ങുകളിലും പങ്കെടുത്തത് മാധ്യമങ്ങളുടെ കണ്ണില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്. 

പ്രിയങ്കയേക്കാള്‍ പത്ത് വയസ്സ് താഴേയാണ് നിക് ജോനാസ്. 25 വയസ്സാണ് നികിന്റെ പ്രായം. ഇതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. അതേസമയം പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീയെ പ്രണയിക്കുന്നത് നല്ലതാണെന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ് താനെന്ന് നിക് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു ആരാധകര്‍.

ആന്റി കോഹന്റെ ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് നിക് ആ ചോദ്യം നേരിട്ടത്. പ്രണയിക്കുന്നതില്‍ ഞാന്‍ അതിര്‍ത്തി വയ്ക്കാറില്ല. ഞാന്‍ പ്രേമിച്ച സ്ത്രീകളില്‍ ഏറ്റവും മുതിര്‍ന്ന സ്ത്രീയ്ക്ക് 35 വയസ്സുണ്ട്. പ്രായം ഒരു നമ്പര്‍ മാത്രമാണ് നിക് പറഞ്ഞു.

കേറ്റ് ഹൂഡ്‌സണ്‍, ഡെല്‍റ്റാ ഗൂഡ്രെം എന്നിവരുമായി നിക് പ്രണയത്തിലാണെന്ന് നേരത്തേ പ്രചരണങ്ങളുണ്ടായിരുന്നു. ഇവര്‍ നികിനേക്കാള്‍ മുതിര്‍ന്നവരാണ്. ആന്റി കോഹന്‍ ഷോയുടെ മറ്റൊരു എപ്പിസോഡില്‍ പ്രിയങ്ക അതിഥിയായി എത്തിയിരുന്നു. നികുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതുവരെ തനിക്ക് സമയം കിട്ടിയില്ലെന്നായിരുന്നു പ്രിയങ്ക മറുപടി നല്‍കിയത്. 

കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നികും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പുറത്തിങ്ങിത്തുടങ്ങിയിരുന്നു. റാല്‍ഫ് ലോറെന്‍ വസ്ത്രത്തിലാണ് ഇരുവരും അന്ന് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com