മാസ്റ്റര്‍പീസിനെ ആടിനെ ഇറക്കി തോല്‍പിച്ച കഥ ജയസൂര്യ ആവര്‍ത്തിക്കുമോ? മേരിക്കുട്ടിയും അബ്രഹാമും നേര്‍ക്കുനേര്‍ വരുമ്പോള്‍ ചങ്കിടിപ്പേറി ആരാധകര്‍

ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ട്രെയിലര്‍ വരെ സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു
മാസ്റ്റര്‍പീസിനെ ആടിനെ ഇറക്കി തോല്‍പിച്ച കഥ ജയസൂര്യ ആവര്‍ത്തിക്കുമോ? മേരിക്കുട്ടിയും അബ്രഹാമും നേര്‍ക്കുനേര്‍ വരുമ്പോള്‍ ചങ്കിടിപ്പേറി ആരാധകര്‍

ദിന് തീയറ്ററുകളിലേക്കെത്തുന്നവരെ കാത്തിരിക്കുന്ന പ്രമുഖ ചിത്രങ്ങളാണ് മമ്മൂട്ടി നായകനായി എത്തുന്ന അബ്രഹാമിന്റെ സന്തതികളും ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയും. ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ ഒന്നിച്ച് റിലീസിനെത്തുന്നതുകൊണ്ടുതന്നെ ആരാകും ഇക്കുറി ഉത്സവസീസണ്‍ നേടുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്. പിന്നാലെ തന്നെ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുമെത്തും.

വ്യത്യസ്തതകളേറെയുള്ള സിനിമകളുമായാണ് ഇരുതാരങ്ങളും എത്തുന്നതെന്നതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. പ്രഖ്യാപനം മുതല്‍ക്കെ വാര്‍ത്താപ്രാധാന്യം നേടിയെടുത്ത ചിത്രങ്ങളാണ് രണ്ടും. ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ട്രെയിലര്‍ വരെ സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 

റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത നേടിയ അബ്രഹാമിന്റെ സന്തതികള്‍ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിക്കുന്ന ചിത്രമാണ്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ തുടരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യ എത്തുന്നത്. രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനവും ടീസറും ട്രേയ്‌ലറുമൊക്കെ ഏറെ അഭിനന്ദനം നേടിയെടുത്തിരുന്നു. ജയസൂര്യ മേരിക്കുട്ടിയാകാനായി നടത്തിയ തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പ്രത്യേകതകള്‍ ഏറെയുള്ളതിനാല്‍ ഇരുചിത്രങ്ങള്‍ക്കുമേലുള്ള പ്രതീക്ഷകളും ഏറെയാണ്. ഞാന്‍ മേരിക്കുട്ടി ഇന്ന് തീയറ്ററുകളില്‍ എത്തിയപ്പോള്‍ എബ്രഹാമിന്റെ സന്തതികള്‍ നാളെയാണ് റിലീസാകുന്നത്. ഇതിനുമുന്‍പ് തീയറ്ററുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രേക്ഷകപ്രീതിയില്‍ ജയസൂര്യ മുന്നിലെത്തിയിരുന്നു. ആട് 2വും മാസ്റ്റര്‍പീസുമായിരുന്നു അന്ന് ഒന്നിച്ച് റിലീസ്‌ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com