നഗ്നരായി സണ്ണിയും ഡാനിയലും കൂടെ മകളും; ഡാനിയലിന്റെ ഫാദേഴ്‌സ് ഡേ പോസ്റ്റിന് നേരെ അസഭ്യവര്‍ഷം

അര്‍ധനഗ്നനായി ഡാനിയലും പൂര്‍ണ നഗ്നയായി സണ്ണിയും മകള്‍ നിഷയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് ഫാദേഴ്‌സ് ഡേ ആശംസിച്ചു കൊണ്ട് ഡാനിയല്‍ സാഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
നഗ്നരായി സണ്ണിയും ഡാനിയലും കൂടെ മകളും; ഡാനിയലിന്റെ ഫാദേഴ്‌സ് ഡേ പോസ്റ്റിന് നേരെ അസഭ്യവര്‍ഷം

ഫാദേഴ്‌സ് ദിനത്തില്‍ മനോഹരമായ ഒരു കുടുംബചിത്രം പങ്കുവെച്ചതിന് സോഷ്യല്‍ മീഡിയ സദാചാരക്കാരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും. ചിത്ത്രിലെ നഗ്നതയാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. മകള്‍ക്കൊപ്പം ഇതുപോലെ നഗ്നയായി ഇരിക്കാന്‍ നാണമില്ലെ എന്നാണ് വിമര്‍ശകരുടെ ചോദ്യം. അര്‍ധനഗ്നനായി ഡാനിയലും പൂര്‍ണ നഗ്നയായി സണ്ണിയും മകള്‍ നിഷയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് ഫാദേഴ്‌സ് ഡേ ആശംസിച്ചു കൊണ്ട് ഡാനിയല്‍ സാഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

ചിത്രത്തിന് താഴെ അസഭ്യവര്‍ഷം നടത്തുകയാണ് ഒരു വിഭാഗം. സണ്ണിയുടെ പൂര്‍വ ചരിത്രം ചികഞ്ഞെടുത്ത് ആഘോഷിക്കാനും ഇവര്‍ മറന്നില്ല. നിങ്ങളുടെ നഗ്ന ശരീരത്തില്‍ ആ കുഞ്ഞിന് എന്തിനാണ് കിടത്തിയിരിക്കുന്നത് എന്നാണ് ഒരാളുടെ ചോദ്യം. നഗ്നത മാത്രമല്ല നിഷയുടെ നിറത്തെക്കുറിച്ചും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഡാനിയലിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. മനോഹര കുടുംബഫോട്ടോ ആണിതെന്ന് അവര്‍ പറയുന്നു. 

 'ഇന്ന് ഫാദേഴ്‌സ് ഡേ ..ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്‌നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരുമായും സ്‌നേഹത്തിലായതിനും നന്ദി. സണ്ണി, മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി. ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് ഡാനിയല്‍ കുറിച്ചു. 

ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സണ്ണി ലിയോണിയും സോഷ്യല്‍ മീഡിയയില്‍ പോസ്്റ്റിട്ടുണ്ട്. മൂന്ന് മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിതാവ്!, ഭര്‍ത്താവ്, സുഹൃത്ത് ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തി. അളവില്ലാത്ത സ്‌നേഹവും മികച്ചൊരു ജീവിതവും ഞങ്ങള്‍ക്ക് തന്നവന്‍. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു പപ്പാ... സ്‌നേഹത്തോടെ നിഷ അഷര്‍ നോവ..ഹാപ്പി ഫാദേഴ്‌സ് ഡേ'. സണ്ണി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com