നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെങ്കില്‍ മുഴുവന്‍ സമയവും വീട്ടിലിരിക്കാന്‍ സന്തോഷമേയുള്ളൂ: ഫഹദ് ഫാസില്‍

സ്വന്തം ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചു വരുന്നു എന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നസ്രിയയുടെ തിരിച്ചു വരവ് വ്യക്തിപരമായി ഏറെ സന്തോഷിപ്പിക്കുന്നു
നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെങ്കില്‍ മുഴുവന്‍ സമയവും വീട്ടിലിരിക്കാന്‍ സന്തോഷമേയുള്ളൂ: ഫഹദ് ഫാസില്‍

കൊച്ചി: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നസ്രിയയുടെ തിരിച്ചുവരവില്‍ ഏറ്റവും സന്തോഷിക്കുന്നത് ഭര്‍ത്താവും നടനുമായി ഫഹദ് ഫാസിലാണ്. തനിക്കൊരു കുടുംബം ഉണ്ടാക്കുന്നതിനായാണ് നസ്രിയ നാലു വര്‍ഷം സിനിമാരംഗം വേണ്ടെന്ന് വച്ചത്.്അതുകൊണ്ട് തന്നെ ഈ തിരിച്ചുവരവില്‍ താന്‍ ഏറെ സ്ന്തുഷ്ടനാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെങ്കില്‍ മുഴുവന്‍ സമയവും വീട്ടിലിരിക്കാന്‍ റെഡിയാണെന്നും ഫഹദ് പറയുന്നു

സ്വന്തം ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചു വരുന്നു എന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നസ്രിയയുടെ തിരിച്ചു വരവ് വ്യക്തിപരമായി ഏറെ സന്തോഷിപ്പിക്കുന്നു. സത്യമെന്തെന്നാല്‍ എനിക്കൊരു കുടുംബമൊരുക്കാനും എന്നെ സെറ്റില്‍ ആക്കാനും വേണ്ടിയാണ് അവള്‍ അവളുടെ സമയം ഉപയോഗിച്ചത് എന്നതും  ഏറെ സന്തോഷിപ്പിക്കുന്നു. ഞാന്‍ എപ്പോഴും പറയാറുണ്ട് നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേയുളൂവെന്നും  ഫഹദ് വ്യക്തമാക്കി

അവള്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവള്‍ ചെയ്യും. എനിക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ ഞാനും. ഞങ്ങള്‍ അങ്ങനെയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം കൂടി ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ച് ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തുമെന്ന് . മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും. ഫഹദ് പറഞ്ഞു.

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൂടെ'. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. പൃഥ്വിയുടെ നായികയാകുന്നത് പാര്‍വതിയാണ്. ചിത്രത്തിലെ നസ്രിയ അഭിനയിച്ച ഗാനം ഇതിനോടകം ഹിറ്റ് ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com