'ആറ് വയസില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു'; കുട്ടിക്കാലത്തുണ്ടായ ദുരനുഭവം 60 വയസില്‍ തുറന്നു പറഞ്ഞ് 1950 കളിലെ ബാലതാരം

'ആറ് വയസില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു'; കുട്ടിക്കാലത്തുണ്ടായ ദുരനുഭവം 60 വയസില്‍ തുറന്നു പറഞ്ഞ് 1950 കളിലെ ബാലതാരം

'അയാളോടുള്ള പേടികൊണ്ട് ഒന്നും നടന്നിട്ടില്ലാത്ത പോലെ അടുത്ത ദിവസം രാവിലെ ഞാന്‍ ഷൂട്ടിംഗിനെത്തി'

ബോളിവുഡിന്റെ നടക്കുന്ന ചൂഷണങ്ങളേയും അധിക്രമങ്ങളെക്കുറിച്ചും വളരെ കുറച്ചു മാത്രമേ പുറത്തുവരാറൊള്ളൂ. സിനിമരംഗത്തുനിന്ന് മാറ്റി നിര്‍ത്തപ്പെടുമോ എന്ന ഭയമാണ് പലരേയും ഇതില്‍ നിന്ന് വിലക്കുന്നത്. 1950 കളിലെ പ്രമുഖ ബാല്യ താരം ഡെയ്‌സി ഇറാനിക്ക് ബാല്യകാലത്ത് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം കിട്ടിയത് അറുപതാം വയസ്സിലാണ്. ആറുവയസ്സില്‍ തന്റെ രക്ഷകര്‍ത്താവ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡെയ്‌സി. 

ബാലതാരമായിരിക്കുന്ന സമയത്താണ് പീഡനം നടന്നത്. ഹം പന്‍ച്ചി എക് ധല്‍ കെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മദ്രാസിലായിരുന്നു. സിനിമ ഷൂട്ടിംഗിനായി തനിക്ക് കൂട്ടുവന്ന സംരക്ഷകന്‍ തന്നെയാണ് പീഡിപ്പിച്ചത്. ഹോട്ടലിലെ മുറിയില്‍ വെച്ച് അയാള്‍ എന്നെ നശിപ്പിച്ചു. എന്നിട്ട് ബെല്‍റ്റ് കൊണ്ട് എന്നെ തല്ലിക്കൊണ്ട് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് അയാള്‍ പറഞ്ഞത്. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ഡെയ്‌സി വ്യക്തമാക്കി. 

തന്നെ പീഡിപ്പിച്ച ആള്‍ ഇന്ന് ഇല്ല. നാസര്‍ എന്നായിരുന്നു അയാളുടെ പേര്. പ്രമുഖ ഗായകനായ സൊഹ്‌റാബായ് അമ്പലെവാലിയുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. അന്ന് നടന്ന സംഭവത്തെക്കുറിച്ച് ചെറിയ ഓര്‍മ മാത്രം എനിക്കുള്ളൂ. എന്നാല്‍ കൊല്ലുന്ന വേദനയും അയാള്‍ എന്നെ തല്ലുന്നതും ഇപ്പോഴും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല. എന്നാല്‍ അയാളോടുള്ള പേടികൊണ്ട് ഒന്നും നടന്നിട്ടില്ലാത്ത പോലെ അടുത്ത ദിവസം രാവിലെ ഞാന്‍ ഷൂട്ടിംഗിനെത്തി. വര്‍ഷങ്ങളോളം ഇതിനെക്കുറിച്ച് അമ്മയോട് പറയാന്‍ എനിക്ക് പേടിയായിരുന്നു. 

പിന്നീട് 15ാം വയസ്സില്‍ നിര്‍മാതാവ് മല്ലിചന്ദ് കൊച്ചാലും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ രസകരമായാണ് നേരിട്ടത്. സാരി ഉടുത്ത് സോഫയില്‍ ഇരിക്കുകയായിരുന്ന തന്റെ അടുത്ത് കൊച്ചാല്‍ വന്നിരുന്നു. ശരീരത്തില്‍ തൊടാന്‍ തുടങ്ങി. അയാളുടെ മനസില്‍ എന്താണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് മാറിന് വലിപ്പം തോന്നാന്‍ വെച്ചിരുന്ന സ്‌പോഞ്ച് എടുത്ത് അയാളുടെ കൈയില്‍ കൊടുത്തു. ഇത് കണ്ട് കൊച്ചാല്‍ ഞെട്ടി

ബാലതാരങ്ങള്‍ക്ക് നേരെ ഇത്തരത്തിലുള്ള നിരവധി അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഡെയ്‌സി പറഞ്ഞു. ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍, സംവിധായകന്‍ ഫര്‍ഹാന്‍ ഖാന്‍ എന്നിവരുടെ ബന്ധുവാണ് ഡെയ്‌സി ഇറാനി. ദിലീപ് കുമാര്‍, രാജ് കപൂര്‍, വൈജയന്തിമാല തുടങ്ങിയവരോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com