കൂടെ അഭിനയിച്ച നടിമാരോട് പ്രേമം തോന്നിയിട്ടില്ല; ആ സിനിമയിൽ അഭിനയിക്കേണ്ടതില്ലായിരുന്നു; മമ്മൂട്ടി തുറന്നു പറയുന്നു

കൂടെ അഭിനയിച്ച നടിമാരോട് പ്രേമം തോന്നിയിട്ടില്ല - ആ സിനിമയിൽ അഭിനയിക്കേണ്ടതില്ലായിരുന്നു - മമ്മൂട്ടി തുറന്നു പറയുന്നു
കൂടെ അഭിനയിച്ച നടിമാരോട് പ്രേമം തോന്നിയിട്ടില്ല; ആ സിനിമയിൽ അഭിനയിക്കേണ്ടതില്ലായിരുന്നു; മമ്മൂട്ടി തുറന്നു പറയുന്നു

കൊച്ചി: മമ്മൂട്ടിയെ പ്രേമിക്കാൻ ആ​ഗ്രഹിക്കാത്തവർ ചുരുക്കമാകും. എന്നാൽ തന്നെ ആരും പ്രേമിച്ചിട്ടില്ലെന്ന് മമ്മൂട്ടി തന്നെ പറയുമ്പോൾ ആരാധകർ മാത്രമല്ല ശത്രുക്കളും മൂക്കത്ത് വിരൽ വെച്ചുപോകും. ഒരു സ്വകാര്യ ചാനൽ പരിപാടിയിലാണ് ഇക്കാര്യം മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞത്. 

കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാർക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അഭിമുഖങ്ങളിൽ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാൽ കള്ളചോദ്യങ്ങൾക്ക് കള്ള ഉത്തരമേ പറയാറുള്ളൂ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയിൽ അഭിനയിച്ചതിൽ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാൽ അതിന്റെ വിശദാംശങ്ങൾ ചോദിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു. 
സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോൾ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഇൗ ചോദ്യം വിടുന്നുവെന്നും പറയുന്നു. ഏതെങ്കിലും സിനിമകണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നും ഉത്തരം പറഞ്ഞു.

ആർക്കെങ്കിലും തെറ്റായ ഫോൺ നമ്പർ നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ ഫോൺ നമ്പർ എല്ലാവർക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോൺനമ്പർ നോക്കി ആരുടേയും കോൾ എടുക്കാറില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു. 

മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ തങ്ങളുടെ വീട്ടിൽ എല്ലാർക്കും സ്വന്തമായി ബ്രഷ് ഉണ്ടെന്നും എല്ലാവർക്കും തങ്ങളുടെ ബ്രഷ് കണ്ടാൽ തിരിച്ചറിയാമെന്നും ഇന്നുവരെ മാറിയിട്ടില്ലെന്നും പറഞ്ഞു. ചെറുപ്പകാലത്ത് ഉമിക്കരിയായിരുന്നു ഉപോയാഗിച്ചിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com