രാഖി സാവന്ത് വിവാഹിതയാവുന്നു; കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊപ്പം കല്യാണക്കത്ത്; വിവാഹവും വിവാദമാക്കി താരം

കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊപ്പമാണ് താരം വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്
രാഖി സാവന്ത് വിവാഹിതയാവുന്നു; കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊപ്പം കല്യാണക്കത്ത്; വിവാഹവും വിവാദമാക്കി താരം

ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത് വിവാഹിതയാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തനായ ദീപക് കലാല്‍ ആണ് വരന്‍. രാഖി സാവന്താണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഡിസംബര്‍ 31 ന് ലോസ് ആഞ്ജല്‍സില്‍ വെച്ചാണ് വിവാഹമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍ പറയുന്നു. വിവാദത്തിന്റെ തോഴിയായതിനാല്‍ വിവാഹവും വിവാദമാക്കിയിരിക്കുകയാണ് താരം. കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊപ്പമാണ് താരം വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യാസ് ഗോട്ട് ടാലന്റ് 8 ല്‍ ദീപക് പങ്കെടുത്തിരുന്നു. ഇതില്‍ വെച്ച് ദീപക് തന്നെ പ്രപ്പോസ് ചെയ്തപ്പോള്‍ തന്നെ യെസ് പറയണം എന്നു തീരുമാനിച്ചിരുന്നു. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും വേണമെന്നും രാഖി കുറിച്ചു. രാഖി കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ദീപക് കലാല്‍ ആണ് ഷെയര്‍ ചെയ്തത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rakhi Sawant (@rakhisawant2511) on

കൂടാതെ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വീഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് ദീപക് വാക്ക് തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു. പക്ഷേ സോഷ്യല്‍ മീഡിയ ഇത് പൂര്‍ണമായി വിശ്വസിച്ച മട്ടില്ല. വാര്‍ത്തകളില്‍ നിറയാനുള്ള രാഖിയുടെ ശ്രമങ്ങളില്‍ ഒന്നാണ് ഇതെന്നാണ് ചിലര്‍ പറയുന്നത്. വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ ദീപക് കലാലിന്റെ നിരവധി വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com