'രജനി സാറിന് ഇപ്പോഴും ഒരു ഇരുപതു വയസ്സ്‌കാരന്റെ എനര്‍ജി', രജനീകാന്തിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് മണികണ്ഠന്‍ ആചാരി 

രജനീകാന്തിനെ നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും കഴിഞ്ഞത് ദൈവാനുഗ്രമായാണ് കാണുന്നതെന്നാണ് മണികണ്ഠന്റെ വാക്കുകള്‍
'രജനി സാറിന് ഇപ്പോഴും ഒരു ഇരുപതു വയസ്സ്‌കാരന്റെ എനര്‍ജി', രജനീകാന്തിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് മണികണ്ഠന്‍ ആചാരി 

മ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ മണികണ്ഠന്‍ ആചാരിയുടെ തമിഴ് അരങ്ങേറ്റം ഏറെ ശ്രദ്ധനേടിയ വാര്‍ത്തയാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന പേട്ടയാണ് മണികണ്ഠന്റെ ആദ്യ തമിഴ് ചിത്രം. സ്റ്റൈല്‍മന്നനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം മണികണ്ഠന്‍ ഒട്ടുംതന്നെ മറച്ചുവയ്ക്കുന്നില്ല. രജനീകാന്തിനെ നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും കഴിഞ്ഞത് ദൈവാനുഗ്രമായാണ് കാണുന്നതെന്നാണ് മണികണ്ഠന്റെ വാക്കുകള്‍. 

'രജനി സര്‍ എന്ന സൂപ്പര്‍സ്റ്റാര്‍ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ ആയി നില്‍ക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തില്‍ കൃത്യത, വിനയം, പിന്നെ സംവിധായകനോട് സംശയങ്ങള്‍ ചോദിച്ചും സംവിധായകന്‍ പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്‌കാരന്റെ എനര്‍ജി സൂക്ഷിച്ചു ചെയ്യുന്ന രജനി സര്‍ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്'. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മണികണ്ഠന്റെ വാക്കുകളിങ്ങനെ. 

മണികണ്ഠന്‍ ആചാരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സണ്‍ പിച്ചേര്‍സ് പ്രൊഡ്യൂസ് ചെയുന്ന കാര്‍ത്തിക് സുബ്ബരാജ് സര്‍ ഇന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞു,അതിനേക്കാള്‍ ഉപരി കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാര്‍ ഇന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാന്‍ കഴിഞ്ഞു. രജനി സര്‍ എന്ന സൂപ്പര്‍സ്റ്റാര്‍ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ ആയി നില്‍ക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. 

സമയത്തില്‍ കൃത്യത, വിനയം, പിന്നെ സംവിധായകനോട് സംശയങ്ങള്‍ ചോദിച്ചും സംവിധായകന്‍ പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്‌കാരന്റെ എനര്‍ജി സൂക്ഷിച്ചു ചെയുന്ന രജനി സര്‍ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാന്‍ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാന്‍ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകര്‍ക്കും ഞാന്‍ എന്നും കടപെട്ടവനായിരിക്കും. നന്ദി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com