'എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്' മീ ടൂ ക്യാമ്പയിനുമായി ചിന്‍മയി

'എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്' മീ ടൂ ക്യാമ്പയിനുമായി ചിന്‍മയി
'എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്' മീ ടൂ ക്യാമ്പയിനുമായി ചിന്‍മയി

മുംബൈ: നടി തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലിലൂടെ രാജ്യത്ത് 'മീ ടൂ' ക്യാമ്പയിന്‍ വീണ്ടും സജീവമാകുകയാണ്. തനുശ്രിക്ക് പിന്നാലെ തെന്നിന്ത്യന്‍ ഗായിക ചിന്‍മയി ശ്രീപാദയും താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ്. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ നേരിടേണ്ടിവന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍.  

സ്ത്രീകളെ സംബന്ധിച്ച് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഓര്‍ത്തടുക്കുന്നതും പങ്കുവെക്കുന്നതും വളരെയേറെ പ്രയാസകരമാണെന്ന മുഖവുരയോടെയാണ് ചിന്‍മയി തുറന്നു പറയുന്നത്.'എനിക്ക് എട്ട്, അല്ലെങ്കില്‍ ഒന്‍പത് വയസ്സ് മാത്രമേ അന്ന് പ്രായം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡ് ചെയ്യുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരക്കിലായിരുന്നു. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ആ സംഭവം.' ഉണ്ടായതെന്ന് ചിന്‍മയി പറയുന്നു

സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു പ്രായം ചെന്ന വ്യക്തിയില്‍ നിന്നും തനിക്ക് മറ്റൊരു അനുഭവം ഉണ്ടായത്'ഒരിക്കല്‍ ആയാള്‍ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിച്ചു.'

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ആക്രമിച്ചവര്‍ക്കു നേരേ പരാതി നല്‍കിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 'മയ്യാ മയ്യാ എന്ന പാട്ട് പാടിയ എനിക്ക്  പീഡനത്തിന്റെ പേരില്‍ പരാതി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രശസ്തയായ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും അഭിപ്രായപ്പെട്ടിരുന്നു. എനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്നും എന്നെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞവര്‍ക്കുള്ള പിന്തുണയായിരുന്നെന്ന് ചിന്‍മയി പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com