തിരുത്തി രേവതി; പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി എന്നല്ല, വാതിലില്‍ തുടര്‍ച്ചയായി ആരോ തട്ടിയെന്നാണ് പറഞ്ഞത് 

ഡബ്ല്യൂസിസി വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി
തിരുത്തി രേവതി; പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി എന്നല്ല, വാതിലില്‍ തുടര്‍ച്ചയായി ആരോ തട്ടിയെന്നാണ് പറഞ്ഞത് 

കൊച്ചി:ഡബ്ല്യൂസിസി വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചത് 17 കാരി ലൈംഗിക പീഡനത്തിന് ഇരയായി എന്നല്ല. രാത്രിയില്‍ മുറിയുടെ വാതിലില്‍ തുടര്‍ച്ചയായി ആരോ തട്ടിയതില്‍ പേടിച്ച് പെണ്‍കുട്ടി തന്റെ അരികിലേക്ക് വരികയായിരുന്നു. പെണ്‍കുട്ടിയും മുത്തശ്ശിയും താനും അന്ന് ഉറങ്ങാതിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം ഇപ്പോഴും പ്രസക്തമായതിനാലാണ് വെളിപ്പെടുത്തിയതെന്നും രേവതി വിശദീകരിച്ചു. 

ഡബ്ല്യൂസിസിയുടെ ഇന്നലത്തെ വാര്‍ത്താസമ്മേളനത്തോടനുബന്ധിച്ചുളള രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്.  ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രേവതി രംഗത്തുവന്നത്. 

ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരിയുടെ ദുരനുഭവം രേവതി വെളിപ്പെടുത്തിയത്.ഒന്നരവര്‍ഷം മുന്‍പ് ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷനേടുന്നതിനായി 17 കാരി സഹായം തേടി തന്റെ അരികിലേക്ക് വന്നു എന്നതാണ് രേവതിയുടെ വെളിപ്പെടുത്തല്‍.നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും രേവതി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com