'അയാള്‍ എന്നെയും അയാളെയും ചേര്‍ത്ത് അപവാദങ്ങള്‍ പറഞ്ഞുനടന്നു, ഞാന്‍ മുഖത്തുനോക്കി ചോദിച്ചു': വിശദീകരണവുമായി ലതാ മങ്കേഷ്‌കര്‍ 

ലതാ മങ്കേഷ്‌കര്‍ ഒരു ഗാനരചയിതാവിനെ വെട്ടി കഷ്ണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സഹോദരിയുടെ പുസ്തകത്തില്‍ പ്രതിപാദിച്ചതിനെക്കുറിച്ചാണ് വിശദീകരണം
'അയാള്‍ എന്നെയും അയാളെയും ചേര്‍ത്ത് അപവാദങ്ങള്‍ പറഞ്ഞുനടന്നു, ഞാന്‍ മുഖത്തുനോക്കി ചോദിച്ചു': വിശദീകരണവുമായി ലതാ മങ്കേഷ്‌കര്‍ 

ഹോദരി മീന മങ്കേഷ്‌കര്‍ പുറത്തിറക്കിയ പുസ്തകത്തില്‍ തന്നെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണവുമായി പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍. ലതാ മങ്കേഷ്‌കര്‍  ഗാനരചയിതാവ്‌ നഖ്ഷാബ് ജര്‍ച്വിയെ വെട്ടി കഷണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സഹോദരിയുടെ പുസ്തകത്തില്‍ പ്രതിപാദിച്ചതിനെക്കുറിച്ചാണ് വിശദീകരണം. അയാള്‍ തന്നെയും അയാളെയും ചേര്‍ത്ത് അപവാദങ്ങള്‍ പറഞ്ഞുനടന്നെന്നും അതേക്കുറിച്ച് താന്‍ അയാളോട് മുഖത്തുനോക്കി ചോദിക്കുകയായിരുന്നെന്നും ലതാ മങ്കേഷ്‌കര്‍ പറഞ്ഞു. 

ചെറുപ്പത്തില്‍ തനിക്ക് വളരെ പെട്ടെന്ന് ദേഷ്യം വരുമായിരുന്നെന്നും തന്റേ നേര്‍ക്ക് പ്രശ്‌നമുണ്ടാക്കിയവര്‍ക്കാര്‍ക്കും നിസാരമായി അതില്‍ നിന്ന് ഊരിപോകാന്‍ പറ്റിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മാന്യതയും ബഹുമാനവും അവസരവും നല്‍കണമെന്നുതന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അവ നിഷേധിക്കുന്നവരെ പാഠം പഠിപ്പിക്കണമെന്നും ലതാ മങ്കേഷ്‌ക്കര്‍ പറയുന്നു.

ഇതിന് മുമ്പ് പലരും തന്നെ കുറിച്ച് പുസ്തകം ഇറക്കിയിട്ടുണ്ടെങ്കിലും അതിലൊന്നും താന്‍ സന്തോഷവതി ആയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. തന്നോട് സംസാരിക്കുക പോലും ചെയ്യാതെയാണ് പലരും പുസ്തകം ഇറക്കിയതെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്താതെ അവര്‍ക്ക് തോന്നിയ കാര്യങ്ങള്‍ എഴുതിപിടിപ്പിക്കുകയായിരുന്നു അവയിലൊക്കെ എന്നും ലതാ മങ്കേഷ്‌കര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരത്തിലുള്ള ചില ആളുകളെ നിയമപരമായി നേരിടാന്‍ പോലും ചിന്തിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com