മുസാഫർപൂർ: ഗതാഗത തടസം സൃഷ്ടിച്ചതിനും പൊതുവഴി തടസപ്പെടുത്തിയതിനും ബോളിവുഡ് നടി രവീണ ടണ്ടനെതിരെ കേസ്. ബിഹാറിലെ മുസാഫർപൂർ നഗരത്തിൽ ഗതാഗതത്തിന് തടസം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ടണ്ടൻ, പ്രണവ് കുമാർ, അദ്ദേഹത്തിെൻറ മകൻ ഉമേഷ് സിങ് എന്നിവർക്കെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
നിയമ വിരുദ്ധമായ കൂടിച്ചേരൽ, പൊതുവഴി തടസപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഒരു അഭിഭാഷകനാണ് ഇവർക്കെതിരെ കേസ് നൽകിയത്.
പ്രണവ് കുമാറിന്റെയും ഉമേഷ് സിങിന്റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിെന്റെ ഉദ്ഘാടനത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച രവീണ ടണ്ടൻ നഗരത്തിലെത്തിയിരുന്നു. ഇതേ തുടർന്ന് ഇൗ ഭാഗത്ത് ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഇതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്. നവംബർ രണ്ടിന് കോടതി കേസിൽ വാദം കേൾക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ