അന്ന് രാത്രിയില്‍ മൂന്നു തവണ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു, പുലര്‍ച്ചെ രണ്ട് മണിക്കും നാലു മണിക്കും വാതിലില്‍ മുട്ടി; ത്യാഗരാജനെതിരെ മീ ടു വെളിപ്പെടുത്തല്‍ 

ത്യാഗരാജന്‍ തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാതെ വന്നപ്പോള്‍ ശമ്പളം പോലും നല്‍കാതെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്നും പ്രതിക മേനോന്‍
അന്ന് രാത്രിയില്‍ മൂന്നു തവണ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു, പുലര്‍ച്ചെ രണ്ട് മണിക്കും നാലു മണിക്കും വാതിലില്‍ മുട്ടി; ത്യാഗരാജനെതിരെ മീ ടു വെളിപ്പെടുത്തല്‍ 

മിഴ് സിനിമയെ വീണ്ടും പിടിച്ചുകുലുക്കി മീ ടു വെളിപ്പെടുത്തല്‍. നടനും സംവിധായകനുമായ ത്യാഗരാജനെതിരെയാണ് ആരോപണം. ത്യാഗരാജന്‍ തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാതെ വന്നപ്പോള്‍ ശമ്പളം പോലും നല്‍കാതെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്നും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഫോട്ടോഗ്രാഫര്‍ പ്രതിക മേനോന്‍ ആരോപിച്ചു. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണു ആരോപണമുന്നയിച്ചത്. 

ഗായിക ചിന്‍മയി ശ്രീപാദ ഉയര്‍ത്തിയ മീടു ആരോപണത്തിന്റെ ചൂടാറും മുമ്പാണ് പുതിയ വെളിപ്പെടുത്തല്‍. 2010 ല്‍ മകന്‍ പ്രശാന്തിനെ നായകനായി ത്യാഗരാജന്‍ സംവിധാനം ചെയ്ത പൊന്നാര്‍ ശങ്കര്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണു സംഭവം. ഒരു സുഹൃത്തു വഴിയാണ് താന്‍ സിനിമയുടെ ഭാഗമായതെന്നും ആദ്യം മുതല്‍ അദ്ദേഹത്തെ ചുറ്റി പറ്റി നില്‍ക്കാന്‍ ത്യാഗരാജന്‍ തന്നോടു പറഞ്ഞെന്നും പ്രതിക പറയുന്നു. 

തായ് ലാന്‍ഡിലെ മസാജ് ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും മറ്റും സംസാരിച്ചു. ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ അദ്ദേഹത്തിനടുത്തു തന്നെ ഇരിക്കാന്‍ നിര്‍ബന്ധിച്ചു.  ഒരു രാത്രിയില്‍ മൂന്നു തവണ തന്റെ മുറിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും പുലര്‍ച്ചെ രണ്ട് മണിക്കും നാലു മണിക്കുമൊക്കെ വന്നു വാതിലില്‍ മുട്ടിയിട്ടുണ്ടെന്നും പ്രതികമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

പേടിച്ചുവിറച്ച താന്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു കൊണ്ടിരുന്നു. അന്നു പുലര്‍ച്ചെ ആറു വരെ തനിക്കു ഉറങ്ങാനായില്ലെന്നും യുവതി ആരോപിക്കുന്നു. സെറ്റില്‍ കണ്ടപ്പോള്‍ മുറി തുറക്കാത്തിനു തന്നോട് ദേഷ്യപ്പെട്ടു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ശമ്പളം പോലും നല്‍കാതെ  തന്നെ സെറ്റില്‍ നിന്നു  പുറത്താക്കി. ശമ്പളം ലഭിക്കുന്നതിനു വേണ്ടി  പല തവണ ഫോണ്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്നു പോസ്റ്റില്‍ പ്രതിക ആരോപിക്കുന്നുണ്ട്. ആരോപണത്തെ കുറിച്ച് ത്യാഗരാജന്‍ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com