ആരോടും എപ്പോള്‍ വേണമെങ്കിലും പ്രേമം തോന്നാം: നികിന്റെ മുന്‍ കാമുകിയുടെ തുറന്നു പറച്ചില്‍

'ആരോടും നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രത്യേകിച്ച് താരങ്ങളാകുമ്പോള്‍.
ആരോടും എപ്പോള്‍ വേണമെങ്കിലും പ്രേമം തോന്നാം: നികിന്റെ മുന്‍ കാമുകിയുടെ തുറന്നു പറച്ചില്‍

അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ ഹോളിവുഡിലും ബോളിവുഡിലും ചര്‍ച്ചയാണ്. ഇതിനിടെ നികുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെപ്പറ്റി തുറന്ന് പറഞ്ഞ് മിസ് യൂണിവേഴ്‌സ് ആയിരുന്ന ഒലീവിയ കള്‍പ്പോ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. 

'ആരോടും നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രത്യേകിച്ച് താരങ്ങളാകുമ്പോള്‍. കാരണം നമ്മള്‍ കുറെപ്പേരുമായി ഇടപഴകും. അതില്‍ ചിലതു പ്രണയവും ചിലതു സൗഹൃദവുമാകാം. ആരെയും തെറ്റുപറയാനാകില്ല. അതുപോലെ തന്നെ ജീവിതം എപ്പോഴും അല്‍പം ബുദ്ധിമുട്ടു നിറഞ്ഞതാണ്. കാരണം, ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് പങ്കാളിയുടെ പല സ്വഭാവങ്ങളും നമ്മള്‍ അറിയാന്‍ തുടങ്ങുന്നത്'- ഒലീവിയ കള്‍പ്പോ പറയുന്നു.  

'ചിലപ്പോള്‍ അതില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. നിക്ക് ജോനാസിനോടൊപ്പം ഞാന്‍ സന്തോഷവതിയായിരുന്നു. പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങളുണ്ടായതിനാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി വന്നു. അതില്‍ നിരാശയില്ല. എല്ലാവര്‍ക്കും എപ്പോഴും സന്തോഷമുണ്ടാകട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിക് ജോനാസിന്റെയും ഭാവിജീവിതം ശോഭനമാകട്ടെ'.

ഒലീവിയ ഒരു നല്ല സ്ത്രീയാണെന്നു മുന്‍പ് നിക് ജോനാസും അഭിപ്രായപ്പെട്ടിരുന്നു. കുറച്ചു നാളുകള്‍ മാത്രമാണ് ഒരുമിച്ചു ജീവിച്ചതെങ്കിലും അതു മനോഹരമായ ദിവസങ്ങള്‍ തന്നെയായിരുന്നു. ഒലിവിയയ്ക്കു നല്ലൊരു ഭാവിയുണ്ടാകാന്‍ താന്‍ ആശംസിക്കുന്നതായും നിക് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞ കാലയളവിലായിരുന്നു നിക്കിന്റെ പ്രതികരണം. 

രണ്ടുവര്‍ഷം ഇരുവരും ഒരുമിച്ചാണു ജീവിച്ചിരുന്നത്. തുടര്‍ന്ന് 2015 ലാണ് ഒലീവിയയും നിക്കും വേര്‍പിരിഞ്ഞത്. ഇതിനു ശേഷമാണ് നിക് ജോനാസ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമായി പ്രണയത്തിലായത്. ഇരുവരുടെയും വിവാഹ നിശ്ചയം ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് മുംബൈയില്‍ നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com