'എന്റെ നായികയാവാന്‍ പ്രിയങ്ക ആയിരം തവണ ഫോണ്‍ വിളിച്ചു'; ഷൂട്ടിങ്ങിന് അഞ്ചു ദിവസം മുന്‍പെങ്കിലും പിന്‍മാറുന്ന കാര്യം പറയാമായിരുന്നെന്ന് സല്‍മാന്‍

'എന്റെ നായികയാവാന്‍ പ്രിയങ്ക ആയിരം തവണ ഫോണ്‍ വിളിച്ചു'; ഷൂട്ടിങ്ങിന് അഞ്ചു ദിവസം മുന്‍പെങ്കിലും പിന്‍മാറുന്ന കാര്യം പറയാമായിരുന്നെന്ന് സല്‍മാന്‍

അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസുമായുള്ള വിവാഹനിശ്ചയത്തോടനുബന്ധിച്ചായിരുന്നു താരത്തിന്റെ പിന്‍മാറ്റം

പ്രിയങ്ക ചോപ്രയെ ആരാധകര്‍ ബോളിവുഡില്‍ കണ്ടിട്ട് നാളുകളായി. ഹോളിവുഡിലേയും അമേരിക്കന്‍ സീരിയലിന്റേയും തിരക്കിലായിരുന്നു താരം. അപ്പോഴാണ് ബോളിവുഡിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവിനെ കുറിച്ച് വാര്‍ത്തകള്‍ എത്തിയത്. സല്‍മാന്‍ ഖാന്റെ ഭാരതത്തില്‍ നായികയായി പ്രിയങ്ക നായികയാവുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് താരം സിനിമയില്‍ നിന്ന് പിന്‍മാറി. അതും ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പായി. അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസുമായുള്ള വിവാഹനിശ്ചയത്തോടനുബന്ധിച്ചായിരുന്നു താരത്തിന്റെ പിന്‍മാറ്റം. 

പ്രിയങ്കയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് താരത്തെ നായികയാക്കിയത് എന്നാണ് സല്‍മാന്‍ പറയുന്നത്. കത്രീനയെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ തനിക്ക് നായികയാവണമെന്ന് പറഞ്ഞ് പ്രിയങ്ക മുന്നോട്ടുവരികയായിരുന്നു എന്നും താരം പറഞ്ഞു. 'ഭാരതില്‍ എനിക്കൊപ്പം  അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താത്പര്യമായിരുന്നു. അതിനായി ഒരു ആയിരം തവണയെങ്കിലും പ്രിയങ്ക എന്റെ സഹോദരി അര്‍പ്പിതയെ വിളിച്ചു കാണും. ഈ ചിത്രത്തില്‍ തനിക്ക് അവസരമുണ്ടാകുമോ എന്നു ചോദിച്ച് സംവിധായകന്‍ അലി അബ്ബാസിനെയും പ്രിയങ്ക വിളിച്ചിരുന്നു' സല്‍മാന്‍ ഖാന്‍ പറഞ്ഞു. 

ചിത്രീകരണത്തിന് തൊട്ടുമുന്‍പായിരുന്നു താരത്തിന്റെ പിന്‍മാറ്റം. അതോടെ താരത്തിനെ വിമര്‍ശിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതോടെ കത്രീനയെ നായികയാക്കി പറഞ്ഞ ദിവസം തന്നെ ചിത്രീകരണം ആരംഭിച്ചു. നിര്‍മാതാക്കള്‍ ആദ്യം പരിഗണിച്ചത് കത്രീനയെ ആയിരുന്നു. അപ്പോഴാണ് പ്രിയങ്ക സംവിധായകനെ വിളിച്ച് ഭാരതില്‍ അഭിനയിക്കണം എന്ന ആഗ്രഹം അറിയിക്കുന്നത്. തുടര്‍ന്ന് പ്രിയങ്കയെ പരിഗണിക്കുകയായിരുന്നു. ഷൂട്ടിങിന് അഞ്ചുദിവസം മുന്‍പെങ്കിലും ചിത്രത്തില്‍ നിന്ന് പിന്മാറുന്ന കാര്യം പ്രിയങ്ക അറിയിച്ചിരുന്നെങ്കില്‍ നന്നായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത്തില്‍ നിന്ന് വളരെ ദുഃഖത്തോടെയായിരിക്കും പ്രിയങ്ക പിന്‍മാറിയിരിക്കുകയെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com