നടിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തതായി പരാതി

സോഷ്യല്‍ മീഡിയ വഴിയാണ് നടി യുവാവുമായി പരിചയപ്പെടുന്നത്
നടിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തതായി പരാതി

ജയ്പൂര്‍: മോഡലും സീരിയല്‍ നടിയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ആല്‍വാല്‍ ജില്ലയിലെ നിമ്രാനയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. എന്നാല്‍ മുംബൈയില്‍ തിരിച്ചെത്തിയപ്പോള്‍ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാലുമാറിയെന്നും, മുങ്ങിയതായും നടി പരാതിയില്‍ പറഞ്ഞു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും നിമ്രാന പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് പൂനിയ പറഞ്ഞു. 

സോഷ്യല്‍ മീഡിയ വഴിയാണ് നടി കാണ്‍പൂര്‍ സ്വദേശിയായ 25 കാരനുമായി പരിചയപ്പെടുന്നത്. ഫേസ്ബുക്ക് ചാറ്റ് വഴി നമ്പറുകള്‍ കൈമാറിയ ഇരുവരും, വീഡിയോ കോള്‍ വഴി സംസാരിക്കുകയും പതിവായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ ഇരുവരും നേരില്‍ കാണാന്‍ തീരുമാനിച്ചു. ഇതിനായി യുവതി ആഗസ്റ്റില്‍ ഡല്‍ഹിയില്‍ എത്തിയിരുന്നതായും സഞ്ജയ് പൂനിയ വ്യക്തമാക്കി.

യുവാവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നടിയെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഇരുവരും രാജസ്ഥാനിലെ നിമ്രാനയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായി നിമ്രാനയിലെത്തിയ ഇയാള്‍ ബോട്ടല്‍ മുറിയില്‍ വെച്ച് നടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം മുംബയിലേക്ക് കടന്ന യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് നടി പരാതിയില്‍ പറയുന്നതായി സഞ്ജയ് പുനിയ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com