പൃഥ്വിരാജ് വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയിൽ എത്തിപ്പെടാന്‍ കഴിഞ്ഞില്ല; മമ്മൂട്ടി 

ഏപ്രില്‍ 12 നാണ് ചിത്രം  മധുരരാജ തീയറ്ററുകളിലെത്തുന്നത്
പൃഥ്വിരാജ് വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയിൽ എത്തിപ്പെടാന്‍ കഴിഞ്ഞില്ല; മമ്മൂട്ടി 

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജ തീയറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മമ്മൂട്ടി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാ​ഗമാണ് ചിത്രം. പ്രഖ്യാപനം മുതൽക്കേ ആവേശമുണർത്തിയ മധുരരാജ ഓരോ പോസ്റ്ററിലും ട്രെയിലറിലും പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തി. എന്നാൽ ആദ്യ ഭാ​ഗത്തിൽ മമ്മൂട്ടി കഥാപാത്രം രാജയുടെ സഹോദരന്റെ വേഷം കൈകാര്യം ചെയ്ത പൃഥ്വി രണ്ടാം ഭാ​ഗത്തിൽ ഇല്ലാത്തത് ചോദ്യമായി. 

ചിത്രത്തിന്റെ മൂന്നാം ഭാ​ഗം ഒരുക്കുമ്പോൾ സൂര്യയെയും(പോക്കിരിരാജയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്)വിളിക്കണേ എന്ന് സംവിധായകൻ വൈശാഖിനോട് ഫേസ്ബുക്ക് കമന്റ് വഴി പൃഥ്വി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ താരത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണമന്വേഷിച്ചുള്ള ചർച്ചകൾ സജീവമായി. ഇപ്പോഴിതാ പ്രേക്ഷകരുടെ ആ സംശയത്തിന് മമ്മൂട്ടി തന്നെ ഉത്തരം നൽകിയിരിക്കുകയാണ്. 

'പോക്കരിരാജയില്‍ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല', മധുരരാജയിലെ മറ്റ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി 

മധുരരാജ വിവിധ ഭാഷകളില്‍ വൈകാതെ റിലീസ് ചെയ്യുമെന്നും ആ ഭാഷകളിലെ സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ക്കും മലയാളികളുടെ അതേ പോലെ സിനിമയെ ആസ്വദിക്കാനായാല്‍ തീര്‍ച്ചയായും ചിത്രം ദക്ഷിണേന്ത്യയില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് മധുരരാജ. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒരു ഗാന രംഗത്തില്‍ സണ്ണി ലിയോണിയും എത്തുന്നുണ്ട്. ഏപ്രില്‍ 12 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com