പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ‘പി എം നരേന്ദ്രമോദി’ ഏപ്രിൽ പതിനൊന്നിന് തീയേറ്ററുകളിലെത്തും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് സിനിമയുടെ റിലീസിനായി തിരഞ്ഞെടുത്തിട്ടുള്ളത്. സിനിമയുടെ നിര്‍മാതാവ് സന്ദീപ് സിംഗ് ട്വിറ്ററിലൂടെയാണ് പുതിയ റിലീസ് തിയതി പുറത്തുവിട്ടത്.
ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് മാറ്റുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് വൈകാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ.
പ്രഖ്യാപനം മുതൽക്കെ വിവാദമായ ചിത്രം തിരഞ്ഞെടുപ്പ് സമയത്ത് റിലീസിനെത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് സിനിമയുടെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തു.
വിവേക് ഒബ്റോയി നരേന്ദ്രമോദിയായി വേഷമിടുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ് തുടങ്ങിയവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ