'ഞാന്‍ നടാഷയെ കൊല്ലും'; വരുണ്‍ ധവാന്റെ കാമുകിയ്ക്ക് നേരെ കൊലവിളി നടത്തി ആരാധിക

താരത്തെ കാണാന്‍ സാധിക്കാതിരുന്നതോടെ വരുണിന്റെ കാമുകിയും ഫാഷന്‍ ഡിസൈനറുമായ നടാഷ ധലാലിനെ കൊല്ലുമെന്ന് യുവതി ഭീഷണി മുഴക്കി
'ഞാന്‍ നടാഷയെ കൊല്ലും'; വരുണ്‍ ധവാന്റെ കാമുകിയ്ക്ക് നേരെ കൊലവിളി നടത്തി ആരാധിക

സിനിമ താരങ്ങള്‍ പുറത്തിറങ്ങിയാല്‍ ആരാധകരുടെ ബഹളമായിരിക്കും. ഫോട്ടോ എടുക്കാനും സംസാരിക്കാനുമായി ആരാധകര്‍ അവരുടെ വട്ടം ചുറ്റും. എന്നാല്‍ ചില ആരാധകര്‍ കുറച്ചു പ്രശ്‌നക്കാരാണ്. ഒന്നു കാണാനായി എന്തു ചെയ്യാനും അവര്‍ തയാറാകും. ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ കഴിഞ്ഞ ദിവസം അത്തരത്തിലൊരു അനുഭവമുണ്ടായത്. താരത്തെ കാണാനാവാത്തതിന്റെ ദേഷ്യത്തില്‍ വരുണിന്റെ കാമുകിയെ കൊലപ്പെടുത്തുമെന്ന് ആരാധിക ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് താരം പൊലീസില്‍ പരാതി നല്‍കി. 

വരുണിന്റെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു ആരാധിക. താരത്തെ കാണാന്‍ സാധിക്കാതിരുന്നതോടെ വരുണിന്റെ കാമുകിയും ഫാഷന്‍ ഡിസൈനറുമായ നടാഷ ധലാലിനെ കൊല്ലുമെന്ന് യുവതി ഭീഷണി മുഴക്കി. സാധാരണ ആരാധകര്‍ വരുണിനെ കാണാന്‍ വരാറുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ആദ്യമായിട്ടാണെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

വീടിന് മുന്നില്‍ നില്‍ക്കുന്ന ആരാധകരോട് വളരെ നന്നായാണ് വരുണ്‍ പെരുമാറുക. അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനൊക്കെ തയാറാകും. എന്നാല്‍ കഴിഞ്ഞ ദിവസം വളരെ ക്ഷീണിതനായിരുന്നു. വളരെ വൈകിയാണ് എത്തിയത്. എന്നാല്‍ വരുണിനെ കാണാതെ പോകില്ല എന്ന നിലപാടിലായിരുന്നു യുവതി. അവിടെ നിന്ന് പോകാന്‍ തയാറാകാതെ ബഹളം വെക്കാന്‍ തുടങ്ങി. ആദ്യം താന്‍ സ്വയം മുറിവേല്‍്പ്പിക്കുമെന്ന് യുവതി പറഞ്ഞു. എന്നിട്ടും സുരക്ഷ ജീവനക്കാര്‍ പ്രതികരിക്കാതിരുന്നതോടെ നടാഷയെ കൊല്ലുമെന്ന് പറയാന്‍ തുടങ്ങി. ഇത്തരത്തില്‍ ആരാധിക അക്രമാസക്തയാവുന്നത് ആദ്യമായിട്ടാണ്. തുടര്‍ന്ന് വരുണിനെ വിവരം അറിയിച്ചു. അപ്പോഴും നടാഷയെ ഞാന്‍ കൊല്ലും എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവര്‍. 45 മിനിറ്റ് കഴിഞ്ഞ് മടങ്ങാന്‍ തയാറാകാതെ ഇരുന്നതോടെയാണ് അടുത്തുള്ള സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്.' അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കാമുകിക്ക് നേരെയുണ്ടായ വധഭീഷണിയെക്കുറിച്ച് പ്രതികരിക്കാന്‍ വരുണ്‍ ധവാന്‍ തയാറായില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com