എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ പറ്റാതായി, ഭാരം 102ലെത്തി: പ്രസവാനന്തര വിഷാദത്തെക്കുറിച്ച് സമീറ

പുറത്തിറങ്ങുമ്പോഴെല്ലാം ആളുകള്‍ എന്നെക്കണ്ട് അമ്പരക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത് സമീറ റെഡ്ഡിയല്ലേ, അവര്‍ക്കിത് എന്തുപറ്റി എന്ന ചോദ്യങ്ങള്‍ കേട്ടു.
എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ പറ്റാതായി, ഭാരം 102ലെത്തി: പ്രസവാനന്തര വിഷാദത്തെക്കുറിച്ച് സമീറ

ദ്യകുഞ്ഞിന്റെ ജനനത്തോടെ താന്‍ വിഷാദരോഗത്തിന്റെ പിടിയില്‍ അകപ്പെട്ടതായി നടി സമീറ റെഡ്ഡി. ആ സമയത്ത് വല്ലാതെ ഭാരം കൂടിയെന്നും സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നില്ലായിരുന്നുവെന്നും സമീറ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമീറ തന്റെ മാനസികാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞത്. 

''2015ലായിരുന്നു ഹാന്‍സിന്റെ ജനനം. 32 കിലോ ഉയര്‍ന്ന് 102 കിലോയായിരുന്നു അപ്പോഴത്തെ ഭാരം. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പുറത്തിറങ്ങുമ്പോഴെല്ലാം ആളുകള്‍ എന്നെക്കണ്ട് അമ്പരക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത് സമീറ റെഡ്ഡിയല്ലേ, അവര്‍ക്കിത് എന്തുപറ്റി എന്ന ചോദ്യങ്ങള്‍ കേട്ടു. എന്നെ വിഷാദം അലട്ടിയിരുന്നതായി എല്ലാവര്‍ക്കും അറിയാം, ഇതൊക്കെയാണെങ്കിലും ഞാന്‍ നല്ലൊരു അമ്മയായിരുന്നു. 

'കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞുപോയി. ഒരു മാറ്റത്തിനായി ഞാന്‍ പ്രയത്‌നിച്ചു. തെറാപ്പിയെ ആശ്രയിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ ആശയക്കുഴപ്പത്തിലാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നേരത്തെ ഞാന്‍ ഒരു നടി മാത്രമായിരുന്നു. ഇന്ന് ഞാനൊരു ഭാര്യയാണ്, അമ്മയാണ്''- സമീറ പറയുന്നു.

പ്രസവം കഴിഞ്ഞ് ഉടന്‍ തന്നെ സിനിമാരംഗത്തേക്ക് മടങ്ങിയെത്താമെന്നാണ് കരുതിയത്. പക്ഷേ ഒരു വ്യക്തിയെന്ന നിലയില്‍ ആകെ തകര്‍ന്നെന്ന തോന്നലായിരുന്നു. ഒരു താരമെന്ന നിലയില്‍ ആളുകള്‍ നിങ്ങളെ എങ്ങനെ കാണുമെന്നത് വലിയ സമ്മര്‍ദ്ദം തരുന്ന കാര്യമാണെന്നും സമീറ വ്യക്തമാക്കി. താന്‍ പെര്‍ഫെക്ട് ആണ്, ഓകെ ആണ് എന്ന് ഇടക്കിടെ ആളുകളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന അവസ്ഥയെ കുറിച്ചും സമീറ മനസ് തുറന്നു.

ഇപ്പോള്‍ സമീറ രണ്ടാമതും ഗര്‍ഭിണിയാണ്. വയറുണ്ട്, വണ്ണമുണ്ട്. എപ്പോഴും ഗ്ലാമറസ് ആയിരിക്കാന്‍ തനിക്ക് കഴിഞ്ഞെന്ന് വരില്ലെന്നാണ് നടി പറയുന്നത്. പക്ഷേ എനിക്കുറക്കെ പറയാന്‍ കഴിയും, ഇങ്ങെനെ ആയാലും കുഴപ്പമില്ലെന്ന്''- അവര്‍ പറഞ്ഞു. 2014ലായിരുന്നു സമീറയും അക്ഷയ് വാര്‍ദെയും തമ്മിലുള്ള വിവാഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com