ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം; വിവാദം

ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം വിവാദം
ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം; വിവാദം


അനിരുദ്ധ റായ് ചൗധരി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'പിങ്ക്'. ചിത്രത്തിന്റെ തമിഴ് റീമേക്ക് 'നേര്‍കൊണ്ട പാര്‍വ്വെ'ക്കെതിരെ സ്ല്ട്ട് ഷെയിമിങ് നടത്തിയ യൂട്യൂബ് ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാല്‍ സമ്പന്നമായിരുന്നു പിങ്ക്. ചിത്രത്തിന്റെ റീമേക്കും അതിനോട് കിടപിടിക്കുന്നത് തന്നെയെന്ന് വാര്‍ത്ത പുറത്തുവരുമ്പോഴാണ് പുതിയ വിവാദം.

വലൈപേച്ച് എന്ന യൂട്യൂബ് ചാനലിലെ അവതാരകരായ ആര്‍എസ് ആനന്ദം, ജെ ബിസ്മി, സി ശക്തിവേല്‍ എന്നിവര്‍ക്കെതിരെ പ്രേക്ഷകരും താരങ്ങളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചാനല്‍ വീഡിയോ നീക്കം ചെയ്തു. എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന നേര്‍കൊണ്ട പാര്‍വ്വെയില്‍ അജിത്, ശ്രദ്ധ ശ്രീനാഥ്, വിദ്യാ ബാലന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നേര്‍ക്കൊണ്ട പാര്‍വ്വെ നിരൂപണം ചെയ്ത യൂട്യൂബ് ചാനല്‍ ചിത്രത്തിലെ സ്ത്രീകളെ അറപ്പുളവാക്കുന്ന ഭാഷയിലാണ് സ്ലട്ട് ഷെയ്മിംഗ് നടത്തുന്നത്.

<

p> 

ഈ ചിത്രത്തിലെ സ്ത്രീകള്‍ പബ്ബില്‍ പോകുകയും പത്തൊന്‍പതാം വയസ്സില്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവരുമാണ്. പിന്നെ മറ്റ് രണ്ട് ചെറുപ്പക്കാരുമായി സെക്‌സ് ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉള്ളവരെ ബലാത്സംഗം ചെയ്താല്‍ ആര്‍ക്കാണ് അനുകമ്പ തോന്നുക, അവര്‍ക്ക് എന്തു സംഭവിച്ചാലും ആര്‍ക്കെന്താ എന്നും അവതാരകന്‍ ചോദിക്കുന്നു.

സിനിമയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ കഥാപാത്രം മദ്യപിക്കുകയും മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ആര്‍ക്കാണ് അനുകമ്പ തോന്നുകയെന്നാണ് അവതാരകന്‍ ആനന്ദം പറഞ്ഞത്.ആര്‍എസ് ആനന്ദം, ജെ ബിസ്മി, സി ശക്തിവേല്‍ എന്നിവര്‍ക്കെതിരെ പ്രേക്ഷകരും ചിന്മയി, സിദ്ദാര്‍ത്ഥ് അടക്കം താരങ്ങളും രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് ചാനലില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

എല്ലാദിവസവും നടക്കുന്ന സ്ത്രീവിരുദ്ധത തന്നെയാണ് വീഡിയോയിലെന്ന് ചിന്മയി പ്രതികരിച്ചു. വലൈചചെപ്പ് എപ്പോഴും ഒരു മഞ്ഞപ്പത്രത്തിന്റെ ശൈലിയാണ് തുടര്‍ന്നു പോന്നതെന്നും അവരെ മാധ്യമപ്രവര്‍ത്തകര്‍ എന്ന് വിളിക്കരുതെന്നും സിദ്ധാര്‍ഥും ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com