ഹൈദരാബാദ്: ഭാര്യയുടെ ആത്മഹത്യയിൽ തെലുങ്ക് നടൻ മധുപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മധു ഉപദ്രവിക്കാറുണ്ടെന്ന് ഭാരതിയുടെ അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച് മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് ഭാരതിയുടെ പിതാവ് പരാതിയില്‍ പറഞ്ഞിരുന്നു. തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഭാരതിയെ കണ്ടെത്തിയത്. മധു പ്രകാശ് അഭിനയിക്കുന്നത് ഭാരതിയ്ക്ക് ഇഷ്ടമല്ലായിരുന്നെന്നും അതാണ് മരണത്തിന് കാരണമെന്നുമാണ് ആദ്യം പുറത്തുവന്നത്. ചൊവ്വാഴ്ച വൈകുന്നേരം കിടപ്പുമുറിയിലാണ് മരിച്ചനിലയില്‍ ഭാരതിയെ കണ്ടെത്തിയത്. സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് മധു പ്രകാശ്. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലും ചെറിയ വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് അഭിനയിക്കുന്നതില്‍ ഭാരതിയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ