ന്യൂഡല്‍ഹി: അറുപത്തിയാറാമാത് ദേശീയ ചലചിത്ര പുരസ്‌കാരപട്ടികയില്‍ നല്ല നടനുള്ള അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുമെന്നായിരുന്നു മലയാളികളുടെ പ്രതീക്ഷ. എന്നാല്‍ പേര്‍പിനെക്കുറിച്ചോ മമ്മൂട്ടിയെക്കുറിച്ചോ യാതൊരുവിധ പരാമര്‍ശം പോലും ഉയര്‍ന്നില്ല. എന്തുകൊണ്ട് പേരന്‍പിനെയും മമ്മൂട്ടിയേയും ഒഴിവാക്കിയെന്ന ചോദ്യത്തിന് ജൂറി അംഗമായ മേജര്‍ രവി മറുപടി നല്‍കുന്നു:
പേരന്‍പ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്. ആ ഇഴച്ചില്‍ മമ്മൂട്ടിയുടെ പ്രകടനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാംപാതിയില്‍ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പിറകിലേക്ക് തള്ളിപ്പോകുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടില്‍വരെയുണ്ടായിരുന്നു. ഞാനും മമ്മൂട്ടിയ്ക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ കേവലം ഒരു പരാമര്‍ശമോ അവാര്‍ഡ് പങ്കിടലോ സാധിക്കില്ല. നല്‍കുകയാണെങ്കില്‍ മികച്ച നടനുള്ള പുരസ്‌കാരം തന്നെ കൊടുക്കേണ്ടി വരും. മേജര്‍ രവി പറഞ്ഞു.
ഉറി ദ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്ന ചിത്രത്തോട് പ്രത്യേക താല്‍പര്യം ഉണ്ടായിട്ടില്ല. ജൂറിയിലെ പത്തുപേരും പത്ത് അഭിപ്രായമാണ് പറയുന്നത്. പലവട്ടം വഴക്കിട്ട് ടേബിള്‍ വിട്ട് പോയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ചിത്രത്തിന് ലഭിച്ച വലിയ ജനപ്രീതിയാണ് അവാര്‍ഡിന് പരിഗണിക്കാന്‍ കാരണായത്. കേന്ദ്രസര്‍ക്കാരിന്റെ രഹസ്യ അജഡ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഉണ്ടായിട്ടില്ല മേജര്‍ രവി പറഞ്ഞു.
വിവിധ ഭാഷകളിലായി 419 എന്‍ട്രികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. അവസാനഘട്ടത്തില്‍ 85 ചിത്രങ്ങള്‍ ജൂറിയുടെ മുന്‍പിലെത്തി. മലയാളത്തിന് ഇത്തവണ അഞ്ചു പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലയാളത്തിലെ മികച്ച ചിത്രമായി സുഡാനി ഫ്രം നൈജീരിയ തെരഞ്ഞടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ