ഭർത്താവിനെതിരെ പരാതിയുമായി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരി. മകളെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് ശ്വേത ഭർത്താവ് അഭിനവ് കോലിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. തന്റെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ അഭിനവ് ക്രൂരമായി മര്‍ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.
2017 മുതൽ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലക്കിനെ അന്നു മുതൽ അഭിനവ് മോഡലിങ് ചിത്രങ്ങളുടെ പേരില്‍ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നെന്ന് ശ്വേത പറയുന്നു. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദിച്ചുവെന്ന് ശ്വേത ആരോപിച്ചു.
പാലക്കും അമ്മയ്ക്കൊപ്പമെത്തി മുംബൈ പൊലീസിന് പരാതി നൽകിയിരുന്നു. അഭിനവ് മകളെ മോശം ചിത്രങ്ങള്‍ കാണിച്ചിരുന്നെന്നും ശ്വേത പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് അഭിനവിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ടുകളിൽ.
നടന്‍ രാജാ ചൗധരിയുടെയും ശ്വേതയുടെയും മകളാണ് പാലക് ചൗധരി. ഒൻപത് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2007ൽ രാജയുമായി വേർപിരിഞ്ഞ ശ്വേത 2013 ലാണ് അഭിനവിനെ വിവാഹം ചെയ്യുന്നത്. ശ്വേതയ്ക്കും അഭിനവിനും ഒരു ആണ്‍കുഞ്ഞുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ