'എന്നെക്കുറിച്ച് പറഞ്ഞത് ഞാന്‍ ക്ഷമിച്ചതുപോലെ, ഇതും ക്ഷമിക്കണം'; മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നതായും താരം കുറിച്ചു
'എന്നെക്കുറിച്ച് പറഞ്ഞത് ഞാന്‍ ക്ഷമിച്ചതുപോലെ, ഇതും ക്ഷമിക്കണം'; മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

ഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയില്‍ വെച്ച് നിര്‍മാതാക്കളെക്കുറിച്ച് ഷെയ്ന്‍ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചെന്ന് പറഞ്ഞ് അമ്മയും ഫെഫ്കയും ചര്‍ച്ചകളില്‍ നിന്നു പിന്‍മാറുകയും ഇതര ഭാഷകള്‍ ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ന്‍. താന്‍ നടത്തിയ വലിയ രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ താരം പറയുന്നത്. ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നതായും താരം കുറിച്ചു. മുന്‍പ് എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഞാന്‍ ക്ഷമിച്ചതാണെന്നും അതുപോലെ ഇതും ക്ഷമിക്കണമെന്നും താരം വ്യക്തമാക്കി. എന്റെ സംഘടന എന്നും എന്റെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഷെയ്ന്‍ കുറിച്ചു.

ഷെയ്ന്‍ നിഗത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com