തിരുവനന്തപുരം: സിനിമ രംഗത്ത് വനിതകൾ നേരിടുന്ന ലിംഗവിവേചനം അടക്കമുള്ള പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷൻ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറുക. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് തൊഴിൽ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കാൻ നടപടി വേണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകും.
ജസ്റ്റിസ് ഹേമക്കു പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.
കൊച്ചിയിൽ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിവരുന്ന വഴി നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മീഷൻ. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപംകൊണ്ട വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇതും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ