നടി ശബാന ആസ്മി രാജ്യദ്രോഹിയെന്ന് കങ്കണ റണൗത്ത്; ദൈവം അനുഗ്രഹിക്കട്ടേയെന്ന് ശബാനയുടെ മറുപടി

സിനിമ മേഖലയില്‍ മുഴുവന്‍ രാജ്യദ്രോഹികളാണെന്നും അവര്‍ ശത്രുക്കളെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു
നടി ശബാന ആസ്മി രാജ്യദ്രോഹിയെന്ന് കങ്കണ റണൗത്ത്; ദൈവം അനുഗ്രഹിക്കട്ടേയെന്ന് ശബാനയുടെ മറുപടി

മ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുപ്പത്തിയൊമ്പത് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. പാക്കിസ്ഥാന്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ല എന്നുവരെ ചില താരങ്ങള്‍ നിലപാടെടുത്തു. ഇപ്പോള്‍ വിവാദമാകുന്നത് നടി ശബാന ആസ്മിക്ക് എതിരായ കങ്കണ റണൗത്തിന്റെ പ്രസ്താവനയാണ്. ഷബാന ദേശദ്രോഹിയാണ് എന്നാണ് കങ്കണയുടെ ആരോപണം. 

ശബാന ആസ്മിയേയും ജാവേദ് അക്തറിനേയും രണ്ട് ദിവസത്തെ ലിറ്ററേച്ചര്‍ കോണ്‍ഫറന്‍സിനായി കറാച്ചി ആര്‍ട്ട് കൗണ്‍സില്‍ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിരുന്നു. നടിയുടെ അച്ഛന്‍ ഖൈഫി ആസ്മിയുടെ എഴുത്തിനെക്കുറിച്ച് സംസാരിക്കാനായാണ് ഇരവരേയും പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജാവേദ് അക്തറും ശബാന ആസ്മിയും പാക്കിസ്ഥാനിലേക്കുള്ള യാത്ര പിന്‍വലിച്ചു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് കങ്കണ രംഗത്തെത്തിയത്. 

'രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് ശബനയെ പോലുള്ളവരാണ് എന്നാണ് കങ്കണയുടെ ആരോപണം. ഉറി ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ കലാകാരന്മാരെ നിരോധിച്ചിരുന്നു. പിന്നെ എന്തിനാണ് കറാച്ചില്‍ പരിപാടി ആസൂത്രണം ചെയ്തത്? ഇപ്പോള്‍ അവര്‍ എങ്ങനെയാണ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന് നോക്കൂ.'ഒരു അഭിമുഖത്തില്‍ കങ്കണ പറഞ്ഞു. 

സിനിമ മേഖലയില്‍ മുഴുവന്‍ രാജ്യദ്രോഹികളാണെന്നും അവര്‍ ശത്രുക്കളെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനെ നിരോധിക്കുകയല്ല പാക്കിസ്ഥാനെ തകര്‍ക്കുകയാണ് വേണ്ടതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ രാജ്യം മുഴുവന്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് തനിക്കെതിരേ വ്യക്തഹത്യ നടത്തുന്നതിന്റെ പ്രാധാന്യം എന്താണെന്നാണ് ശബാന ചോദിക്കുന്നത്. കങ്കണയെ ദൈവം അനുഗ്രഹിക്കട്ടേയെന്നും ഷബാന കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com