'വൃത്തികെട്ട കഥാപാത്രമായിരുന്നു അത്; ബലാത്സംഗം ചെയ്യുന്ന റോളുകള്‍ ഇനി സ്വീകരിക്കില്ല'

'അഭിനയസാധ്യതകളുള്ള റോളുകളാണവയൊക്കെയെങ്കിലും ഞാന്‍ തന്നെ അതിനൊരു അതിരു വച്ചിട്ടുണ്ട്. അത് മറി കടന്നാല്‍ പിന്നെ ഞാന്‍ കംഫര്‍ട്ടബിളാകില്ല'
'വൃത്തികെട്ട കഥാപാത്രമായിരുന്നു അത്; ബലാത്സംഗം ചെയ്യുന്ന റോളുകള്‍ ഇനി സ്വീകരിക്കില്ല'

സിനിമയില്‍ സ്ത്രീകളെ പീഡിപ്പിക്കുന്ന കഥാപാത്രമായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി കഴിയില്ലെന്ന് നടന്‍ വിനീത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രചരിപ്പിക്കുകയാണെന്നും ചെയ്യുകയാണെന്നും വിനീത് അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് വിനീത് ഇക്കാര്യം തുറന്നു പറഞ്ഞത്. 

താന്‍ അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു. 'കെമിസ്ട്രി' എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. 

സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. കെമിസ്ട്രിയില്‍ അങ്ങനെയൊരു കഥാപാത്രമായി വന്നു, പക്ഷേ ഇന്നെന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ താന്‍ രണ്ടാമതു ചിന്തിക്കുമെന്നും നടന്‍ വ്യക്തമാക്കി.  

'അഭിനയസാധ്യതകളുള്ള റോളുകളാണവയൊക്കെയെങ്കിലും ഞാന്‍ തന്നെ അതിനൊരു അതിരു വച്ചിട്ടുണ്ട്. അത് മറി കടന്നാല്‍ പിന്നെ ഞാന്‍ കംഫര്‍ട്ടബിളാകില്ല. ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഒരു സൈക്കിക്ക് ഡോക്ടറുടെ റോള്‍ ചെയ്യാമോ എന്ന് ഈയിടെ ഒരു സംവിധായകന്‍ ചോദിച്ചിരുന്നു. എനിക്കത് റിലേറ്റ് ചെയ്യാനേ പറ്റാത്തതിനാല്‍ നിരസിക്കുകയായിരുന്നു. 

യഥാര്‍ഥജീവിതം തുറന്നു കാട്ടലാണെങ്കില്‍ പോലും ഇത്തരം രംഗങ്ങള്‍ സ്‌ക്രീനിലഭിനയിക്കുന്നതിലൂടെ നമ്മള്‍ അതിനെ പ്രൊമോട്ട് ചെയ്യുക തന്നെയാണ്. നെഗറ്റീവ് സൈഡുകള്‍ ചെയ്യുന്നതിലെനിക്ക് താത്പര്യവുമില്ല.'- വിനീത് തുറന്ന് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com