'പ്രേമം കഴിഞ്ഞപ്പോഴാണ് എന്റെ സൗന്ദര്യം എനിക്ക് മനസിലായി'; താനും മറ്റ് പെണ്‍കുട്ടികളെപ്പോലെ അരക്ഷിതാവസ്ഥയിലായിരുന്നെന്ന് സായ് പല്ലവി

ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാന്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനോടു പറഞ്ഞു
'പ്രേമം കഴിഞ്ഞപ്പോഴാണ് എന്റെ സൗന്ദര്യം എനിക്ക് മനസിലായി'; താനും മറ്റ് പെണ്‍കുട്ടികളെപ്പോലെ അരക്ഷിതാവസ്ഥയിലായിരുന്നെന്ന് സായ് പല്ലവി

ലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ മലര്‍ മിസിനെ പ്രേക്ഷകര്‍ നെഞ്ചേറ്റിയതോടെ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ സായി പല്ലവിയെ തേടിയെത്തി. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര താരമാണ് സായ് പല്ലവി. തമിഴ് നടന്‍ ധനുഷിനൊപ്പമുള്ള മാരി 2 സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ പ്രേമം നല്‍കിയ ആത്മവിശ്വാസത്തെക്കുറിച്ച് തുറന്നു പറയുകയാണ് സായ്. 

പ്രേമം സിനിമ പുറത്ത് ഇറങ്ങിയപ്പോഴാണ് താന്‍ ഒരു സുന്ദരിയാണെന്ന തിരിച്ചറിവുണ്ടായത് എന്നാണ് സായ് പല്ലവി പറയുന്നത്. തനിക്കും മറ്റ് പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ ഉണ്ടായിരുന്നെന്നും എന്നാല്‍ പ്രേമം ഇറങ്ങിയതോടെ താന്‍ സുന്ദരിയാണെന്ന് തനിക്ക് തന്നെ ബോധമുണ്ടായെന്നും താരം വ്യക്തമാക്കി. 

ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാന്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനോടു പറഞ്ഞു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.'

ചിത്രം റിലീസ് ആകുന്നതുവരെ പ്രേക്ഷകര്‍ തന്നെ ഏറ്റെടുക്കുമോ എന്ന് പേടിച്ചിരുന്നെന്നും. ഏത് പെണ്‍കുട്ടിയെയാണ് പിടിച്ച് അഭിനയിപ്പിച്ചിരിക്കുന്നത് എന്നൊക്കെ സംവിധായകന് വിമര്‍ശനം നേരിടേണ്ടി വരുമോ എന്ന ഭയന്നിരുന്നു സായ് പല്ലവി പറഞ്ഞു. മലര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെയാണ് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി താന്‍ പരുവപ്പെട്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. 'വെറുതെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നതിലല്ല, കഥാപാത്രം പ്രധാനപ്പെട്ടതായിരിക്കണമെന്ന തിരിച്ചറിവുണ്ടായ ചിത്രമായിരുന്നു പ്രേമം' സായ് പല്ലവി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com