'ഫ്രീ ആയി ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട': മമ്മൂട്ടിയെ പറ്റി അന്ന് തമ്പി കണ്ണന്താനം പറഞ്ഞു; അങ്ങനെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി

'ഫ്രീ ആയി ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട': മമ്മൂട്ടിയെ പറ്റി അന്ന് തമ്പി കണ്ണന്താനം പറഞ്ഞു; അങ്ങനെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തിച്ച ചി്ര്രതമാണ് ഡെന്നീസ് ജോസഫ്-തമ്പി കണ്ണന്താനം ടീമിന്റെ രാജാവിന്റെ മകന്‍.

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തിച്ച ചിത്രമാണ്‌ ഡെന്നിസ് ജോസഫ്-തമ്പി കണ്ണന്താനം ടീമിന്റെ രാജാവിന്റെ മകന്‍. മമ്മൂട്ടി ഉപേക്ഷിച്ച് പോയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ചിത്രത്തിലേക്ക് മോഹന്‍ലാല്‍ എത്തപ്പെട്ടതിനെ പറ്റിയും മമ്മൂട്ടിയെ കൊണ്ട് സിനിമ ചെയ്യിപ്പിക്കേണ്ടെന്ന് സംവിധായന്‍ തമ്പി കണ്ണന്താനം തീരുമാനിതച്ചതിനെ പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. 

ആ കഥ ഡെന്നിസ് ജോസ്ഫ് പറയുന്നത് ഇങ്ങനെ: 

'രാജാവിന്റെ മകന്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ എന്ന് സംബന്ധിച്ച് അത് മമ്മൂട്ടി ചെയ്യണമെന്നായിരുന്നു ആഗ്രഹം. സംവിധായകന്‍ തമ്പിക്കും ഏറ്റവുമടുപ്പം മമ്മൂട്ടിയോടായിരുന്നു. അവര് തമ്മില്‍ വളരെ ആത്മസുഹൃത്തുക്കളായിരുന്നു. പക്ഷ 'ആ നേരം അല്‍പദൂരം' എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി ആ ബന്ധത്തില്‍ അല്‍പം വിള്ളല്‍ വന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ചു നില്‍ക്കുന്ന ഹീറോയാണ്. ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി മടിച്ചു.

രാജാവിന്റെ മകന്റെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടമായി. പക്ഷേ തമ്പിയുടെ പടത്തിലഭിനയിക്കാന്‍ എന്തോ മമ്മൂട്ടി മടിച്ചു. അങ്ങനെ ഞാനും തമ്പിയുമൊക്കെ ഒരുപാടു നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി അഭിനയിക്കാന്‍ മുതിര്‍ന്നില്ല. മുതിര്‍ന്നില്ലെന്ന് മാത്രമല്ല അന്നത്തെ നിലയ്ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. ആ വാശിയില്‍ തമ്പി മോഹന്‍ലാലിനെ സമീപിച്ചു.

കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ ഷൂട്ടിംഗ് സൈറ്റിലാണ് മോഹന്‍ലാല്‍ അന്ന്. എപ്പോഴാ കഥ ഒന്നു കേള്‍ക്കുക എന്ന് മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചു. എനിക്കൊരു പരിചയവുമില്ലാത്ത മനുഷ്യനാണ് അന്ന് ലാല്‍. സൂപ്പര്‍ സ്റ്റാര്‍ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നിലയില്‍ നില്‍ക്കുന്ന നടന്‍. എന്നെ അമ്പരപ്പിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്, 'എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ? പിന്നെന്ത് കഥ കേള്‍ക്കാനാണ്'. ഇതായിരുന്നു മറുപടി.

അത് ഞങ്ങള്‍ക്ക് വലിയ കോണ്‍ഫിഡന്‍സ് നല്‍കി. മോഹന്‍ലാലിനെ വച്ച് സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്ക്കിടെ എന്റെ റൂമില്‍ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയില്‍ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി. എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാന്‍ അസ്വസ്ഥനായി. ഞാന്‍ തമ്പിയോടു പറഞ്ഞു. വീണ്ടും ആലോചിച്ചാലോ എന്ന്. ഹേയ്, ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട. ഇതായിരുന്നു മറുപടി. സ്വന്തം കാര്‍ വരെ വിറ്റിട്ടായിരുന്നു തമ്പി രാജാവിന്റെ മകന്‍ എടുത്തത്. സിനിമ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു'.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com