'എന്തൊരു മനുഷ്യനാണിത്, ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ?'; ദുല്‍ഖറിനെക്കുറിച്ച് ഒരു പുതുമുഖതാരം പറഞ്ഞത്

ദുല്‍ഖറിന്റെ ലാളിത്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നന്ദു സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാവുകയാണ്
'എന്തൊരു മനുഷ്യനാണിത്, ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ?'; ദുല്‍ഖറിനെക്കുറിച്ച് ഒരു പുതുമുഖതാരം പറഞ്ഞത്

ലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തിയതെങ്കിലും സ്വന്തം കഴിവും അധ്വാനവും കൊണ്ടാണ് ഡിക്യു ഇന്ത്യന്‍ സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായി നില്‍ക്കുന്നത്. ശക്തമായ ഫാന്‍പവറുള്ള താരം കൂടിയാണ് ഡിക്യു. എന്നാല്‍ സിനിമയ്ക്ക് പുറത്തു മാത്രമല്ല സിനിമയ്ക്കുള്ളിലും നിരവധി പേര്‍ ദുല്‍ഖറിന്റെ ആരാധകരാണ്. നിരവധി താരങ്ങള്‍ ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ ദുല്‍ഖറിന്റെ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പുതുമുഖ നടന്‍ നന്ദു ആനന്ദ്. 

ദുല്‍ഖറിന്റെ ലാളിത്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നന്ദു സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാവുകയാണ്. ദുല്‍ഖറിനെ ആദ്യമായി കണ്ടപ്പോള്‍ ഉണ്ടായ അനുഭവമാണ് താരം പറയുന്നത്. ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ കഴിയുമോ എന്നാണ് നന്ദുവിന്റെ ചോദ്യം. തന്നെക്കുറിച്ച് അസോസിയേറ്റ് ഡയറക്റ്റര്‍ രാജേഷ് അടൂര്‍ പറഞ്ഞപ്പോള്‍ എഴുന്നേറ്റ് വന്ന് കൈ പിടിച്ചെന്നും ചേര്‍ത്തുനിര്‍ത്തി വിശേഷം ചോദിച്ചെന്നും നന്ദു പറഞ്ഞു. ഓട്ടം എന്ന സിനിമയിലൂടെ നന്ദു അരങ്ങേറ്റം കുറിച്ചത്. 

നന്ദു ആനന്ദിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

എന്തൊരു മനുഷ്യനാണിത്.... 
ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ....?
വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നെ ..... 
ഇന്നത്തെ ദിവസം ഒരു കാലത്തും മറക്കാത്ത ദിവസമാണെന്റെ കുഞ്ഞിക്ക...... 
കലൂര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് 'ഓട്ടം' സിനിമയില്‍ അഭിനയിച്ചയാളാണെന്ന് പറഞ്ഞ് അസ്സോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍ പരിചയപെടുത്തുമ്പോ എഴുന്നേറ്റ് വന്ന് എന്റെ കൈ പിടിച്ചതും ചേര്‍ത്തു നിര്‍ത്തി വിശേഷങ്ങള്‍ ചോദിച്ചതും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചതും....
ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ........ഇങ്ങനെ.......ഇത്ര സ്‌നേഹത്തോടെ, ആ excitement ഇപ്പോഴും മാറുന്നില്ല.. അപ്പൊ എടുത്ത ഫോട്ടോ ആ നിമിഷം post ചെയ്തതാ. 'എന്നാലും you are really a great man Dulquer Salmaan -
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com