• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • ജീവിതം
Home ചലച്ചിത്രം

കെട്ടിപ്പിടിച്ചോട്ടേ എന്ന് ചോദിച്ചപ്പോള്‍ ലൗവ് യു ഡാ എന്ന് സേതുപതി: നടനും താരവും തമ്മലുള്ള അന്തരമാണ് ഇദ്ദേഹമെന്ന് ആരാധകന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd January 2019 11:03 PM  |  

Last Updated: 23rd January 2019 11:03 PM  |   A+A A-   |  

0

Share Via Email

 

തെന്നിന്ത്യന്‍ ആരാധാകര്‍ മുഴുവന്‍ ഏറെ സ്‌നേഹത്തോടെ വാരിപ്പുണരുന്ന നടനാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ആരാധകരെ എന്നും തന്നോട് ചേര്‍ത്ത് നിര്‍ത്തുന്ന താരം. എത്ര ഉയരത്തില്‍ എത്തിയിട്ടും ആരാധകരോടുള്ള താരത്തിന്‍രെ പെരുമാറ്റം ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തെ ആരാധകര്‍ എന്തുകൊണ്ടാണ് സ്‌നേഹത്തോടെ മക്കള്‍ സെല്‍വന്‍ എന്ന പേരു ചൊല്ലി വിളിക്കുന്നത് എന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്. 

ഇത്തവണ താരത്തിന്റെ വിനയവും ലാളിത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ഒരു മലയാളി ആരാധകനാണ്. സേതുപതി എങ്ങനെ മക്കള്‍ സെല്‍വന്‍ ആകുന്നു എന്നതിന് വ്യക്തമായ തെളിവ് നല്‍കുകയാണ് ജോസഫ് സി ജോസഫ് എന്ന ചെറുപ്പക്കാരന്‍. 

തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയ സേതുപതിയെ കാണാന്‍ എത്തിയ ജോസഫ് താരത്തെ കണ്ട ആ നിമിഷത്തെക്കുറിച്ച് വിവരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സേതുപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു നടനും താരവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നാണ് താരം പറയുന്നത്.

ജോസഫ് സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ  

വിജയ് സേതുപതി ആലപ്പുഴയില്‍ വന്നിട്ടുണ്ടെന്നറിഞ്ഞു കാണാന്‍ ചെന്നപ്പൊ ഷൂട്ടിംഗ് നടക്കുന്ന പ്രമുഖ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ അഹങ്കാരം.ഒത്തിരിനേരം കെഞ്ചി.കയറ്റിവിടില്ലെന്നു തറപ്പിച്ചു പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല.

കിട്ടിയ ഗ്യാപ്പില്‍ ഓടിക്കേറി.അവിടെ ചെന്നപ്പോള്‍ ബൗണ്‍സര്‍ അണ്ണാച്ചിമാരുടെ ഷോ.ഷൂട്ടിംഗ് തീരുമ്പോള്‍ കാണാമെന്നായി.അങ്ങനെ ഞങ്ങള്‍ ക്ഷമയോടെ ക്യു നിന്നു.അപ്പോഴാണ് വീണ്ടും രണ്ടുപേര്‍ വന്ന് ഇന്നിനി കാണാന്‍ പറ്റില്ല എന്ന് പറഞ്ഞത്...പക്ഷേ പിന്മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു.ഓരോ നിമിഷം കഴിയുംതോറും തിരക്ക് കൂടി വന്നു.പെട്ടന്നാണ് ആ ശബ്ദം കേട്ടത്...ഞങ്ങളെ തടഞ്ഞ ബൗണ്‍സര്‍മാരോട് പിന്മാറാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു.ഒരു ഫോട്ടോയ്ക്ക് വേണ്ടി തിരക്കുകൂട്ടിയ ഞങ്ങളോട് അദ്ദേഹം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു...

'ഡേയ് ഡേയ് ഇറ് ടാ....ദോ വറേന്‍..'

സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ തൊട്ടടുത്തു കണ്ടപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല..

കൂടെനിന്ന് ഫോട്ടോയെടുത്ത എല്ലാരും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു,ഉമ്മവെച്ചു.ഞാനുള്‍പ്പെടെ.അദ്ദേഹം തിരിച്ചും.ആ മുഖത്തു പക്ഷേ ഒരു പരാതിയും ഉണ്ടായിരുന്നില്ല.സംതൃപ്തിയോടെ അല്ലാതെ ഒരു ആരാധകന്‍ പോലും അവിടെ നിന്ന് മടങ്ങിയില്ല...ഒരു നടനും താരവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും...ഞാന്‍ കണ്ടത് കേവലം ഒരു നടനെയല്ല...ഒരു താരത്തെയാണ് എന്ന്.

'can i hug?'എന്ന് ചോദിച്ച എന്നോട് 'love u da' എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചത്.ആ നിമിഷം ഞാന്‍ മറക്കില്ല ഒരിക്കലും...സേതുപതി അണ്ണാ....നിങ്ങള്‍ വെറും മക്കള്‍ സെല്‍വന്‍ അല്ല...
 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
TAGS
സേതുപതി Facebook post

O
P
E
N

മലയാളം വാരിക

print edition
ജീവിതം
കയ്യില്‍ തോക്കുമായി കൊലവിളിച്ച് വിദ്യാര്‍ത്ഥി ; ആലിംഗനം കൊണ്ട് കീഴടക്കി കോച്ച് ; വീഡിയോ വൈറല്‍
അടുത്ത ഓസ്‌കര്‍ ഇവന് കിട്ടും; 'അന്തംവിട്ട' അഭിനയവുമായൊരു കുതിര, വീഡിയോ
പ്രതീകാത്മക ചിത്രം'മാസങ്ങളോളം കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്നവര്‍; ഏത് വഴക്കും ഒരു ചെറു ചുംബനത്തില്‍ പോലും മറക്കുന്നവള്‍'; കുറിപ്പ്
എൻജിനീയറിങ് ബിരുദധാരി, എംബിഎയ്ക്ക് പഠിക്കുമ്പോൾ നാടുവിട്ടു; നടൻ ശിവകാർത്തികേയന്റെ സഹപാഠി കഴിഞ്ഞ പതിനഞ്ചുവർഷമായി തെരുവിൽ, കഥ
18 സംസ്ഥാനങ്ങള്‍, 16,000 കിലോമീറ്റര്‍; ഇന്ത്യയെ കണ്ടെത്തണമെന്ന് അമ്മയ്ക്ക് മോഹം, ബൈക്കില്‍ സാധിച്ചു കൊടുത്ത് മകന്‍
arrow

ഏറ്റവും പുതിയ

കയ്യില്‍ തോക്കുമായി കൊലവിളിച്ച് വിദ്യാര്‍ത്ഥി ; ആലിംഗനം കൊണ്ട് കീഴടക്കി കോച്ച് ; വീഡിയോ വൈറല്‍

അടുത്ത ഓസ്‌കര്‍ ഇവന് കിട്ടും; 'അന്തംവിട്ട' അഭിനയവുമായൊരു കുതിര, വീഡിയോ

'മാസങ്ങളോളം കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്നവര്‍; ഏത് വഴക്കും ഒരു ചെറു ചുംബനത്തില്‍ പോലും മറക്കുന്നവള്‍'; കുറിപ്പ്

എൻജിനീയറിങ് ബിരുദധാരി, എംബിഎയ്ക്ക് പഠിക്കുമ്പോൾ നാടുവിട്ടു; നടൻ ശിവകാർത്തികേയന്റെ സഹപാഠി കഴിഞ്ഞ പതിനഞ്ചുവർഷമായി തെരുവിൽ, കഥ

18 സംസ്ഥാനങ്ങള്‍, 16,000 കിലോമീറ്റര്‍; ഇന്ത്യയെ കണ്ടെത്തണമെന്ന് അമ്മയ്ക്ക് മോഹം, ബൈക്കില്‍ സാധിച്ചു കൊടുത്ത് മകന്‍

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം