• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • ജീവിതം
Home ചലച്ചിത്രം

'അവര്‍ക്ക് എല്ലാം സ്വന്തമായി വേണം, എന്നോട് മോശമായി പെരുമാറി, പരിഹസിച്ചു'; കങ്കണയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കൃഷ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2019 10:43 AM  |  

Last Updated: 27th January 2019 10:43 AM  |   A+A A-   |  

0

Share Via Email

kanganaa

 

ത്സാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണിക ബോളിവുഡ് നടി കങ്കണ റണൗത്തിന് വളരെ പ്രധാനപ്പെട്ട ചിത്രമാണ്. പ്രധാന വേഷത്തില്‍ എത്തുന്നതുകൊണ്ടു മാത്രമല്ല ചിത്രത്തിലൂടെ സംവിധായകയായി മാറിയിരിക്കുകയാണ് താരം. സംവിധായകന്‍ കൃഷ് ജഗര്‍ലാമുടി സിനിമയില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് സംവിധായികയുടെ റോള്‍ കങ്കണ ഏറ്റെടുക്കുന്നത്. എന്നാല്‍ കങ്കണയുമായുള്ള അഭിപ്രായവ്യത്യാസമാണ് കൃഷ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമായതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ കങ്കണയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്.

കങ്കണ തന്നോട് മോശമായി പെരുമാറിയെന്നും പരിഹസിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. 'സിനിമയുടെ ആദ്യ പകുതിയില്‍ 20 മുതല്‍ 25 ശതമാനം വരെയും രണ്ടാം പകുതിയില്‍ 10 മുതല്‍ 15 ശതമാനം വരെയും കങ്കണയാണ് ചിത്രീകരിച്ചത്. ഞാന്‍ ചെയ്ത ഏതാനും ഭാഗങ്ങള്‍ കങ്കണ വീണ്ടും ചിത്രീകരിച്ചു. പലരുടെയും കഥാപാത്രങ്ങള്‍ തോന്നുന്ന പോലെ  അവര്‍ വെട്ടിച്ചുരുക്കി.' കൃഷ് പറഞ്ഞു. 

സിനിമയുടെ 70 ശതമാനവും ചിത്രീകരിച്ചുവെന്ന കങ്കണ അവകാശവാദം വാസ്തവ വിരുദ്ധമാണെന്ന് കൃഷ് പറയുന്നു. 'ജൂണ്‍ മാസത്തില്‍ സിനിമയിലെ ഏതാനും പ്രധാനപ്പെട്ട ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു. ഡബ്ബിങ്ങിന് വന്നപ്പോള്‍ കങ്കണ എന്നോട് ചില ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ സോനു സൂദിന്റെ കഥാപാത്രം ഇടവേളയ്ക്ക് മുന്‍പായി മരിക്കുന്ന തരത്തില്‍ കഥ മാറ്റണമെന്ന് കങ്കണ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. അത് സോനുവിനും ഇഷ്ടമായില്ല. ഞാന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയതിന് തൊട്ടുപിന്നാലെ സോനുവും മണികര്‍ണികയില്‍ നിന്ന് പുറത്ത് പോകുവാനുള്ള കാരണം അതായിരുന്നു.' 

സീ സ്റ്റുഡിയോയില്‍ താന്‍ ചെയ്ത ഭാഗങ്ങള്‍ ഇഷ്ടമായില്ലെന്നും ഒരിക്കല്‍ കങ്കണ പറഞ്ഞു. ഭോജ്പുരി സിനിമ പോലുണ്ടെന്നായിരുന്നു അവരുടെ പരിഹാസം. എല്ലാം സ്വന്തമായി വേണമെന്ന വിചാരമാണ് കങ്കണയ്ക്ക് അതുതന്നെയാണ് മണികര്‍ണികയിലും സംഭവിച്ചത്. കൃഷ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പകുതിയില്‍ അധികം ഭാഗവും സംവിധാനം ചെയ്തിട്ടും ട്രെയ്‌ലറില്‍ കൃഷിന്റെ പേര് ഒഴിവാക്കിയിരുന്നു. കങ്കണയുടെ ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാല്‍ സംഭവം വിവാദമായതോടെ നിര്‍മാതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിത്രത്തില്‍ കൃഷിന്റെ പേര് ഉള്‍പ്പെടുത്തിയത്. എന്നാല്‍ തന്റെ പേര് ഒഴിവാക്കിയത് എന്തിനെന്ന് മനസിലാവുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
TAGS
മണികര്‍ണിക കൃഷ് ജഗര്‍ലാമുടി കങ്കണ

O
P
E
N

മലയാളം വാരിക

print edition
ജീവിതം
'ആദ്യം കാല്‍, പിന്നെ ശ്വാസകോശം, ദേ ഇപ്പോള്‍ ഹൃദയത്തിലേക്കും; വിടില്ല ഞാന്‍, പൊരുതും'; വീണ്ടും മനക്കരുത്തോടെ നന്ദു, കുറിപ്പ് 
ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)
ഭാര്യ അറിയാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നവര്‍; സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കുന്നവര്‍; ഈ സര്‍വേ കാണുക
85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)
ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി
arrow

ഏറ്റവും പുതിയ

'ആദ്യം കാല്‍, പിന്നെ ശ്വാസകോശം, ദേ ഇപ്പോള്‍ ഹൃദയത്തിലേക്കും; വിടില്ല ഞാന്‍, പൊരുതും'; വീണ്ടും മനക്കരുത്തോടെ നന്ദു, കുറിപ്പ് 

ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)

ഭാര്യ അറിയാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നവര്‍; സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കുന്നവര്‍; ഈ സര്‍വേ കാണുക

85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)

ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം