''ഇത് സിനിമയുടെ പോസ്റ്റര്‍ അല്ല, സിനിമയിലെ പോസ്റ്റര്‍'': ഗാനഗന്ധര്‍വന്‍ മമ്മൂട്ടി

ഒറ്റനോട്ടത്തില്‍ പോസ്റ്റര്‍ ആശയക്കുഴപ്പത്തിലാക്കുമെങ്കിലും അതിന്റെ ക്യാപ്ഷന്‍ വായിച്ചാല്‍ ശെരിയാകും.
''ഇത് സിനിമയുടെ പോസ്റ്റര്‍ അല്ല, സിനിമയിലെ പോസ്റ്റര്‍'': ഗാനഗന്ധര്‍വന്‍ മമ്മൂട്ടി

റ്റനോട്ടത്തില്‍ ആര് കണ്ടാലും ഒന്ന് ഞെട്ടുന്ന പോസ്റ്റാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്ക ഏത് ഗാനമേള ട്രൂപ്പിലാണ് ചേര്‍ന്നതെന്നാണ് ആരാധകരുടെ സംശയം. കൊച്ചിന്‍ കലാസദന്‍ എന്ന ട്രൂപ്പിന്റെ നേതൃത്വത്തില്‍ അരങ്ങേറാന്‍ പോകുന്ന സൂപ്പര്‍ഹിറ്റ് ഗാനമേളയുടെ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

ഒറ്റനോട്ടത്തില്‍ പോസ്റ്റര്‍ ആശയക്കുഴപ്പത്തിലാക്കുമെങ്കിലും അതിന്റെ ക്യാപ്ഷന്‍ വായിച്ചാല്‍ ശെരിയാകും. 'സിനിമയുടെ പോസ്റ്റര്‍ അല്ല; സിനിമയിലെ പോസ്റ്റര്‍' എന്നാണ് മമ്മൂട്ടി എഴുതിയത്. ട്രൂപ്പിലെ ഗായകരായി സുരേഷ് കൃഷ്ണ, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്കൊപ്പം മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് ട്വിസ്റ്റ്. 

രമേഷ് പിഷാരടിയും ഇതേ ക്യാപ്ഷനോടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ഫസ്റ്റ് ലുക്ക് സെക്കന്റ് ലുക്ക് എന്നൊന്നും ഇല്ല, എങ്ങനെ നോക്കിയാലും നല്ല ലുക്കാ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയുടെ ഒരു രസികന്‍ ലുക്ക് പങ്കുവെച്ച് പിഷാരടി കഴിഞ്ഞ ദിവസം മുതലേ ആരാധകരെ ആകാംക്ഷയിലാഴ്ത്തിയിരുന്നു. പുതിയ ചിത്രം ഗാനഗന്ധര്‍വ്വനുമായി ബന്ധപ്പെട്ട പോസ്റ്ററാണ് ഇതെന്നാണ് സൂചനകള്‍.

10000 വാട്ട്‌സ് അത്യാധുനിക ശബ്ദ സംവിധാനങ്ങളോടെ ഉത്സവവേദികളെ പ്രകമ്പനം കൊള്ളിക്കാന്‍ ആണ് കൊച്ചിന്‍ കലാ സദന്റെ വരവെന്നാണ് പോസ്റ്ററിലൂടെ പറയുന്നത്. ഗാനമേള മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി കലാസദന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് ഫോണ്‍ നമ്പര്‍ സഹിതം അറിയിച്ചിരിക്കുന്നു. 

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ്  നായിക. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം  കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ്  കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ  തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com