സംയുക്ത വീണ്ടും സിനിമയിലേക്കെത്തുമോ?; തുറന്നു പറഞ്ഞ് ബിജു മേനോന്‍; വീഡിയോ

സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവും ഉണ്ട്
സംയുക്ത വീണ്ടും സിനിമയിലേക്കെത്തുമോ?; തുറന്നു പറഞ്ഞ് ബിജു മേനോന്‍; വീഡിയോ

സംയുക്ത വീണ്ടും അഭിനയിക്കാനെത്തുമോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ടെന്ന് നടനും ഭര്‍ത്താവുമായ ബിജു മേനോന്‍. സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട. ബൈിഹന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ബിജു മോനോന്റെ തുറന്നു പറച്ചില്‍

''സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവും ഉണ്ട്. സിനിമയിലഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. ഞാനൊരിക്കലും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാന്‍ അവള്‍ക്ക് താത്പര്യമില്ല. ഞങ്ങള്‍ക്ക് ഒരു മോനുണ്ട്. അവന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്'', ബിജു മേനോന്‍ പറഞ്ഞു. 


സിനിമ അറിയാത്ത ഭാര്യയായിരുന്നെങ്കില്‍ പലതും ബോധ്യപ്പെടുത്താന്‍ വിഷമമുണ്ടാകും. ഇവിടെ അങ്ങനെയുള്ള പ്രശ്‌നമില്ല. തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പറഞ്ഞിട്ടുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആ പേരുകള്‍ പുറത്തു പറഞ്ഞാല്‍ മറ്റു പലര്‍ക്കും വിഷമമാകുമെന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു. 

തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ വിവാദസംഭവങ്ങളിലൊന്നായിരുന്നു തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്കു വേണ്ടി ബിജു മേനോന്‍ വോട്ട് ചോദിക്കാനെത്തിയത്. അതെക്കുറിച്ചും താരം പ്രതികരിച്ചു. ആ സംഭവത്തില്‍ തനിക്ക് ഒട്ടും നിരാശ തോന്നിയിട്ടില്ല. ചേട്ടന്റെ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണ്. ആ വിശ്വാസത്തിലാണ് പ്രചാരണത്തിന് പോയത്. ചില  കമന്റുകള്‍ വിഷമിപ്പിച്ചിരുന്നു. അത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ബിജു മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

എങ്കില്‍ എന്തുകൊണ്ട് ഇന്നസെന്റിനു വേണ്ടി പ്രചാരണത്തിനു വേണ്ടി പോയില്ല എന്ന ചോദ്യത്തിന് അദ്ദേഹം മല്‍സരിച്ചത് തൃശൂര്‍ അല്ല, അതുകൊണ്ടാണ് പോകാതിരുന്നത് എന്നായിരുന്നു ഉത്തരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com