'എന്നോട് പ്രണയം ഇല്ലായിരുന്നുവെങ്കില്‍ എന്തിന് എന്റെ പേര് പച്ചകുത്തി, റോബര്‍ട്ട് പറയുന്നത് പച്ചക്കള്ളം'; നൃത്തസംവിധായകനെതിരെ നടി 

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം  നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം
'എന്നോട് പ്രണയം ഇല്ലായിരുന്നുവെങ്കില്‍ എന്തിന് എന്റെ പേര് പച്ചകുത്തി, റോബര്‍ട്ട് പറയുന്നത് പച്ചക്കള്ളം'; നൃത്തസംവിധായകനെതിരെ നടി 

നൃത്തസംവിധായകന്‍ റോബര്‍ട്ടിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി വനിത വിജയകുമാര്‍. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വനിതയുടെ പ്രതികരണം. താനുമായി പ്രണയത്തിലാണെന്ന വനിതയുടെ വെളിപ്പെടുത്തൽ വ്യാജമാണെന്ന് റോബർട്ട് പറഞ്ഞതിനുള്ള മറുപടിയാണ് അഭിമുഖത്തിലെ നടിയുടെ വാക്കുകൾ. റോബര്‍ട്ട് പറയുന്നത് പച്ചക്കള്ളമാണെന്നും തങ്ങൾ പ്രണയത്തിലായിരുന്നെന്നും വനിത അഭിമുഖത്തിൽ ആവർത്തിച്ച് പറയുന്നു. 

ഞങ്ങള്‍ പ്രണയത്തിലായിരുന്നു. വളരെ കുറിച്ച് കാലം മാത്രം. അതിന് ശേഷം വേര്‍പിരിഞ്ഞു. എന്നോട് പ്രണയം ഇല്ലായിരുന്നുവെങ്കില്‍ റോബര്‍ട്ട് എന്തിന് എന്റെ പേര് കയ്യില്‍ പച്ചകുത്തി. കേവലം ഒരു സിനിമയുടെ പ്രമോഷന് ആരെങ്കിലും അങ്ങനെ ചെയ്യുമോ? , വനിത ചോദിച്ചു. 

താനുമായി പ്രണയത്തിലായിരുന്നുവെന്ന വനിതയുടെ വെളിപ്പെടുത്തില്‍ വ്യാജമായിരുന്നുവെന്നും തന്നെ വനിത ചതിക്കുകയായിരുന്നുവെന്നും ആയിരുന്നു റോബര്‍ട്ട്  മുൻപ് പറഞ്ഞത്. താനും വനിതയും പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്നും ഒരു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വനിത പറഞ്ഞു പരത്തിയതാണ് ഇതെന്നുമായിരുന്നു റോബര്‍ട്ടിന്റെ ആരോപണം. 'താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നാണ് വനിത പറഞ്ഞിരുന്നത്' റോബര്‍ട്ട് പറഞ്ഞു. 

ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15-20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com