ഭാവി വധുവിന് മറ്റൊരാളുമായി ബന്ധമുണ്ട്, ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് നടന്‍; വിവാദമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

തന്റെ ഭാവി വധു മാനസി ശ്രിവാസ്തവയെ മോശക്കാരിയാക്കാന്‍ വേണ്ടി ആരോ മെനഞ്ഞെടുത്ത കഥയാണ് ഇത് എന്നാണ് മോഹിത് പറയുന്നത്
ഭാവി വധുവിന് മറ്റൊരാളുമായി ബന്ധമുണ്ട്, ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് നടന്‍; വിവാദമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

ഴിഞ്ഞ ദിവസമാണ് പ്രമുഖ ടെലിവിഷന്‍ താരം മോഹിത് അബ്രോള്‍ ഭാവി വധുവിനെതിരേ രംഗത്തെത്തിയത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു മോഹിത് പറഞ്ഞത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു ആരോപണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആ കുറിപ്പ് താന്‍ എഴുതിയതല്ലെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മോഹിത് അബ്രോള്‍. 

തന്റെ ഭാവി വധു മാനസി ശ്രിവാസ്തവയെ മോശക്കാരിയാക്കാന്‍ വേണ്ടി ആരോ മെനഞ്ഞെടുത്ത കഥയാണ് ഇത് എന്നാണ് മോഹിത് പറയുന്നത്. ചര്‍ച്ചയായതിന് പിന്നാലെ ഈ കുറിപ്പ് മോഹിത്തിന് അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസിന് പരാതി നല്‍കുമെന്നും മോഹിത് പറഞ്ഞു. 

ആപോസ്റ്റിലുണ്ടായിരുന്ന ഒന്നും സത്യമല്ല. മാനസിയെ മോശക്കാരിയാക്കാന്‍ വേണ്ടി ആരോ ഉണ്ടാക്കിയ കഥയാണ് ഇത്. അത് ചെയ്ത ആളോട് എനിക്ക് ദേഷ്യവും വെറുപ്പുമുണ്ട്. ഇതേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ആ വാര്‍ത്ത ഞങ്ങളുടെ കുടുംബങ്ങളേയും ഞങ്ങളേയും വളരെ അധികം ബാധിച്ചു' മോഹിത് വ്യക്തമാക്കി. 

മാനസിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ നോക്കി എന്നാണ് വൈറലായ പോസ്റ്റില്‍ പറയുന്നത്. ആശുപത്രിയില്‍ കൊണ്ടുപോയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഗുളിക കഴിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് താന്‍ എഴുന്നേറ്റതെന്നും പറയുന്നുണ്ട്. തന്നെ ചതിച്ചതിന് മാനസിക്ക് എന്നെങ്കിലും അനുഭവിക്കേണ്ടിവരുമെന്നും നീക്കം ചെയ്ത പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ടെലിവിഷന്‍ താരമാണ് മാനസി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com