ഇരുപത് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സിനിമയിൽ സജീവമാകാനുള്ള ആ തീരുമാനത്തിന് പിന്നിൽ അമ്മയായിരുന്നുവെന്ന് നടി ഷീല. മാതാ അമൃതാനന്ദമയിയുടെ ആ ഉപദേശമാണ് ജീവിതം മാറ്റിയതെന്നും മലയാളിയുടെ നിത്യഹരിത നായിക പറഞ്ഞു. മരണം വരെ അഭിനയം തുടരൂവെന്നാണ് അമ്മ പറഞ്ഞത്. അത് താൻ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഹൃദ്യമായ ചിരിയുമായാണ് കണിമംഗലത്തുകാരിയായ ഷീല മലയാളക്കര കീഴടക്കിയത്. ഒരു നായക നടനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാ വേഷം അവതരിപ്പിച്ചുവെന്ന റെക്കോർഡും ഷീലയ്ക്കാണ്. പ്രേം നസീറിനൊപ്പം 130 ലേറെ ചിത്രങ്ങളിലാണ് അവർ വെള്ളിത്തിരയിൽ എത്തിയത്.
1980 ൽ 'സ്ഫോടനം' എന്ന ചിത്രത്തോടെയായിരുന്നു സിനിമയിൽ നിന്ന് താത്കാലികമായി അവർ അവധിയെടുത്തത്. 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസിനക്കരെ'യിലൂടെ അവർ തിരിച്ചു വരവ് നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ