വിവാഹം കഴിഞ്ഞ് നാലാം ദിവസം ഡിവോഴ്‌സിന് അപേക്ഷിച്ചു; നാലാം ഭാര്യയുമായി ബന്ധം വേര്‍പിരിഞ്ഞ് നിക്കോളാസ് കേജ്

മാര്‍ച്ച് 23നായിരുന്നു 55 കാരനായ കേജ് എറിക്കയെ വിവാഹം കഴിക്കുന്നത്
വിവാഹം കഴിഞ്ഞ് നാലാം ദിവസം ഡിവോഴ്‌സിന് അപേക്ഷിച്ചു; നാലാം ഭാര്യയുമായി ബന്ധം വേര്‍പിരിഞ്ഞ് നിക്കോളാസ് കേജ്

നാല് ദിവസം നീണ്ട ദാമ്പത്യത്തിന് അവസാനം കുറിച്ച് അമേരിക്കന്‍ നടന്‍ നിക്കോളാണ് കേജ്. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്കാ കൊയക്കയുമായുള്ള ബന്ധമാണ് കേജ് വേര്‍പെടുത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഇരുവര്‍ക്കും കോടതി വിവാഹമോചനം അനുവദിക്കുന്നത്. മെയ് 31 നാണ് ഇരുവരും വിവാഹമോചിതരായത്. യു എസിലെ നെവേദയിലെ ക്ലോക്ക് കൗണ്ടിയിലെ കോടതിയാണ് വിവാഹമോചനം അനുവദിച്ചതെന്നാണ് സൂചനകള്‍. 

വിവാഹം കഴിഞ്ഞ് നാലാം ദിവസം കേജ് ഡിവോഴ്‌സിന് അപേക്ഷ നല്‍കുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. വിവാഹം കഴിഞ്ഞ മണിക്കൂറുകള്‍ക്കു ശേഷം ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ വച്ചു പോലും തര്‍ക്കങ്ങളുണ്ടായതോടെയാണ് ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നത്. 

എറിക്കയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതും മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതും തന്നില്‍ നിന്നും മറച്ചുവെച്ച് കള്ളത്തരം കാണിച്ചുവെന്നും കേജ് കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് 23നായിരുന്നു 55 കാരനായ കേജ് എറിക്കയെ വിവാഹം കഴിക്കുന്നത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. 2018 ഏപ്രിലില്‍ പൊതുചടങ്ങില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതുവരെ ഇത് മറച്ചുവെച്ചിരിക്കുകയായിരുന്നു. 

എന്നാല്‍ കേജിന്റെ നീക്കം അവിശ്വസനീയമാണെന്നും അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് സിനിമയില്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായെന്നും എറിക്ക പറഞ്ഞിരുന്നു. വിവാഹമോചനത്തിന് താന്‍ തയ്യാറാണെന്നും എന്നാല്‍ ശിഷ്ടകാലം കേജ് തനിക്ക് ചെലവിന് തരണമെന്നും എറിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

1995ല്‍, 31ാം വയസിലായിരുന്നു കേജിന്റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യ അര്‍ക്വറ്റെയായിരുന്നു ആദ്യ ഭാര്യ. 2001ല്‍ പട്രീഷ്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കേജ് 2002ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഈ ബന്ധം 2004 ല്‍ അവസാനിച്ചു. അതേ വര്‍ഷം തന്നെ നടി ആലിസ് കിമ്മിനെ വിവാഹം ചെയ്തതും. ഇരുവര്‍ക്കും ഒരു മകനുണ്ട് 12 വര്‍ഷം നീണ്ടുനിന്ന ബന്ധം 2016ലാണ് അവസാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com