ലൂസിഫര്‍ ഹിറ്റായാല്‍ ഡേറ്റ് തരണേയെന്ന് പൃഥ്വി ;  ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്ന് മമ്മൂട്ടി

മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു
ലൂസിഫര്‍ ഹിറ്റായാല്‍ ഡേറ്റ് തരണേയെന്ന് പൃഥ്വി ;  ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്ന് മമ്മൂട്ടി

ടുത്തു തന്നെ തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ വാനോളം പുകഴ്ത്തി മമ്മൂട്ടി. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ലൂസിഫര്‍ എന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ മകനാണിപ്പോള്‍ സംവിധാനരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. സുകുമാരന്‍ ചേട്ടന്‍ ഒരുപാടു കാലം സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ്. ഞങ്ങള്‍ എം ടിയുമായി ചേര്‍ന്ന് ഒന്ന് രണ്ട് കഥകളും സംസാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ലാലിനെപ്പോലെ ഒരു നടനെ വച്ചുകൊണ്ട്. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്.' മമ്മൂട്ടി പറഞ്ഞു. 

മുരളി ഗോപി ഒരുപാട് സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ടെങ്കിലും ഇതൊരു അപൂര്‍വ സംഗമമാണെന്നും മമ്മൂട്ടി പറഞ്ഞു. പൃഥ്വിരാജ്, മഞ്ജുവാര്യര്‍,മോഹന്‍ലാല്‍ എന്നിങ്ങനെ കഴിവുറ്റവരും ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരുമായ ടീമിനൊപ്പമാണ് മുരളി ഗോപി വര്‍ക്ക് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ലൂസിഫറിനെക്കുറിച്ച് അറിഞ്ഞും അറിയാതെയും ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ടെങ്കിലും മമ്മൂക്കയെപ്പോലെ ഇത്രയും സൗന്ദര്യമുള്ള വാക്കുകള്‍ മറ്റാരും പറഞ്ഞിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ലൂസിഫര്‍ റിലീസിനു മുമ്പ് ഒരു പ്രാവശ്യം ഒന്നിച്ചിരുന്ന് കാണാന്‍ സമയം കണ്ടെത്തണമെന്ന് താന്‍ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്. ആവാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു. ലൂസിഫര്‍ ഹിറ്റാവുകയാണെങ്കില്‍ മമ്മൂക്കയും ഡേറ്റ് തരണേയെന്നും പൃഥ്വി ആവ്യപ്പെട്ടു. ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്നായിരുന്നു മമ്മൂട്ടിയുടെ കിടിലന്‍ മറുപടി. ഈ മാസം 28 നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com