'പലരോടും നമ്പര്‍ വാങ്ങി, കാണാനുള്ള അറേയ്ഞ്ചുമെന്റില്‍ വരെ എത്തി, പക്ഷേ അത് ഞാനല്ല'; കെണിയില്‍ വീഴരുതെന്ന് മിയ

മിയ മിയ എന്ന അക്കൗണ്ടില്‍ നിന്നാണ് നടിയുടെ പേരില്‍ മെസേജുകള്‍ പോകുന്നത്
'പലരോടും നമ്പര്‍ വാങ്ങി, കാണാനുള്ള അറേയ്ഞ്ചുമെന്റില്‍ വരെ എത്തി, പക്ഷേ അത് ഞാനല്ല'; കെണിയില്‍ വീഴരുതെന്ന് മിയ

ടിമാര്‍ ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പലരീതിയിലുള്ള ആക്രമണവും നേരിടാറുണ്ട്. മോശം പെരുമാറ്റവും സൈബര്‍ ആക്രമണവുമെല്ലാം സെലിബ്രിറ്റികള്‍ നേരിടേണ്ടതായി വരും. ചിലരുടെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകള്‍ വരെ ഉണ്ടാകും. ഇത്തരത്തില്‍ ഒരു അക്കൗണ്ട് കാരണം പുലിവാലു പിടിച്ചിരിക്കുകയാണ് നടി മിയ. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ആരാധകര്‍ക്കും മറ്റും മെസേജുകള്‍ പോകുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. 

മിയ മിയ എന്ന അക്കൗണ്ടില്‍ നിന്നാണ് നടിയുടെ പേരില്‍ മെസേജുകള്‍ പോകുന്നത്. താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശമാണ് നിരവധി പേരിലേക്ക് എത്തിയിരിക്കുന്നത്. പുതുമുഖങ്ങളെ വെച്ചാണ് സിനിമ ചെയ്യുന്നതെന്നും താല്‍പ്പര്യമുള്ളവര്‍ അറിയിക്കാനും സന്ദേശത്തില്‍ പറയുന്നുണ്ട്. നിരവധി പേര്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. അവരില്‍ നിന്ന് നമ്പറുകള്‍ വാങ്ങുകയും കാണാനുള്ള അറേയ്ഞ്ച്‌മെന്റ് വരെ തയാറായിട്ടുണ്ടെന്നുമാണ് താരം കുറിക്കുന്നത്. എന്നാല്‍ അതുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ താന്‍ ആരുമായും ചാറ്റ് ചെയ്യാറില്ലെന്നും തന്റെ ഫോണില്‍ മെസഞ്ചര്‍ പോലുമില്ലെന്നുമാണ് മിയ പറയുന്നത്. 

മിയയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ട്ല്‍ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. Film direct ചെയ്യാന്‍ പോകുന്നു എന്നാണ് ആള്‍ പറയുന്നത്. പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്. ഞാന്‍ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരില്‍ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാല്‍ മറ്റു അക്കൗണ്ടസിലൂടെ വരുന്ന മെസ്സേജസ്‌നു ഞാന്‍ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ ആരുമായും ചാറ്റ് ചെയ്യാറില്ല. എന്റെ ഫോണില്‍ മെസഞ്ചര്‍ പോലുമില്ല. ദയവായി സൂക്ഷിക്കുക. ഇത്തരം വ്യാജ ഓഫറുകളില്‍ വീഴരുത്. ഇതിനെക്കുറിച്ച് എന്നെ അറിയിച്ച ആളുകള്‍ക്ക് നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com