സിംഗിള്‍ ബട്ട് ടേക്കണ്‍: പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കി തൃഷ

അതിന് ശേഷം താരം ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു നേരം മിണ്ടിപ്പറഞ്ഞിരിക്കാന്‍ എത്തിയപ്പോള്‍ പലര്‍ക്കും ചോദിക്കാന്‍ പല കാര്യങ്ങളായിരുന്നു.
സിംഗിള്‍ ബട്ട് ടേക്കണ്‍: പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കി തൃഷ

തെന്നിന്ത്യയില്‍ എന്നും എപ്പോഴും സൂപ്പര്‍താരമാണ് തൃഷ. കാലങ്ങളായിട്ടും താരത്തിന്റെ പദവിക്ക് കോട്ടം തട്ടിയിട്ടില്ല. അന്നും ഇന്നും എന്നും സൂപ്പര്‍ തന്നെ. ഇടക്കാലത്ത് ചലച്ചിത്രമേഖലയില്‍ നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ്. തൃഷയുടെ പുതിയ ചിത്രം 'റാങ്കി'യുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 

അതിന് ശേഷം താരം ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു നേരം മിണ്ടിപ്പറഞ്ഞിരിക്കാന്‍ എത്തിയപ്പോള്‍ പലര്‍ക്കും ചോദിക്കാന്‍ പല കാര്യങ്ങളായിരുന്നു. ചിലര്‍ക്ക് സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ചായിരുന്നു എങ്കില്‍ മറ്റു ചിലര്‍ക്ക് തൃഷ പ്രണയത്തിലാണോ അല്ലയോ എന്നായിരുന്നു അറിയാന്‍ ആഗ്രഹം.

പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ കുസൃതി നിറഞ്ഞ കുഴയ്ക്കുന്ന ഒരു മറുപടി ആയിരുന്നു തൃഷ നല്‍കിയത്. 'സിംഗിള്‍ ബട്ട് ടേക്കണ്‍,' എന്നായിരുന്നു തൃഷയുടെ മറുപടി. അതായത് താന്‍ ആരുമായും ബന്ധത്തിലല്ലെന്നും ആണെന്നും തോന്നിപ്പിക്കാവുന്ന ഒരു മറുപടി. പിന്നീട് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് തൃഷ ഇങ്ങനെ പറഞ്ഞു, 'അത് വേണം എന്ന് ആഗ്രഹം തോന്നുമ്പോള്‍ നടക്കേണ്ടതാണ്, അല്ലാതെ ആവശ്യത്തിന്റെ പേരിലല്ല,' എന്ന്.

2015ലാണ് ചെന്നൈയിലെ വ്യവസായി വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ പിന്നീട് ആ വിവാഹം വേണ്ടെന്നു വച്ചു. കാരണങ്ങള്‍ എന്തെന്ന് ഇരുവരും വെളിപ്പെടുത്തിയില്ല. പിന്നീട് തെലുങ്ക് താരം റാണ ദഗുബാട്ടി ആയി പ്രണയത്തിലാകുകയും കുറച്ച് നാളുകള്‍ക്ക് ശേഷം ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം. അടുത്തും അകന്നും നിരവധി വര്‍ഷങ്ങള്‍ പിന്നീട് ഇരുവരും കടന്നു പോയി. ഒടുവില്‍ പിരിയാനും തീരുമാനിച്ചു. എന്നാല്‍ തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളില്‍ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല. ഒടുവില്‍ റാണ തുറന്നു പറഞ്ഞു, തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിരിഞ്ഞെന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com